ഭുവനേശ്വര്‍: തുടര്‍ച്ചയായ രണ്ടാം ദിവസത്തെയും പരീക്ഷണം വിജയകരമായി പൂർത്തിയാക്കി പിനാക മിസൈൽ. 90 കിലോ മീറ്റര്‍ അകലെയുള്ള ലക്ഷ്യത്തെ ഭേദിച്ചാണ് പിനാക കരുത്ത് തെളിയിച്ചത്. ഇന്നലെ പിനാക ഗൈഡഡ് റോക്കറ്റിന്റെ പരിഷ്ക്കരിച്ച പതിപ്പിന്റെ പരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) ആണ് മിസൈല്‍ വികസിപ്പിച്ചത്.
90 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശത്രുക്കളെയും ശത്രു താവളങ്ങളേയും കൃത്യതയോടെ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകളാണ് പിനാക. ഈ വര്‍ഷം തന്നെ മാര്‍ച്ചില്‍ രാജസ്ഥാനിലെ പൊഖ്റാനില്‍ പിനാക മിസൈലിന്റെ രണ്ട് റൗണ്ട് പരീക്ഷണം ഇന്ത്യ നടത്തിയിരുന്നു.
ഒഡീഷയിലെ ചണ്ഡിപൂരിലാണ് ഇന്നലെ 75 കിലോമീറ്റര്‍ വരെ ദൂരപരിധിയിലുള്ള ലക്ഷ്യം കാണാന്‍ പ്രാപ്തിയുള്ള പിനാകയുടെ പരീക്ഷണം നടത്തിയത്. കൃത്യത, വ്യാപ്തി, സബ് സിസ്റ്റം എന്നീ ലക്ഷ്യങ്ങള്‍ വിജയകരമായി ദൗത്യം നേടി. ടെലിമിനേറ്ററി, റഡാറുകള്‍, ഇലക്ട്രോ ഒപ്റ്റിക്കല്‍ ടാര്‍ജെറ്റിംഗ് സിസ്റ്റം എന്നിവയും റോക്കറ്റിലുണ്ട്.
Discussion about this post