കണ്ണൂർ: ന്യൂനപക്ഷ സംരക്ഷണത്തിനുവേണ്ടി മരിക്കാൻ ഇന്ത്യയിലെ ഓരോ കോൺഗ്രസുകാരനും തയാറാണെന്ന് കെ. സുധാകരൻ എംപി. രാജ്യത്തിന്റെ അസ്ഥിത്വം തകരാതിരിക്കാൻ ശക്തമായ പോരാട്ടം രാജ്യത്ത് അനിവാര്യമാണെന്നും കോൺഗ്രസിന്റെ അവസാനത്തെ തുള്ളി രക്തം വരെ ഇന്ത്യയിലെ ന്യൂനപക്ഷത്തെ സംരക്ഷിക്കാൻ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരേ ഡിസിസിയുടെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ സംഘടിപ്പിച്ച ജനമുന്നേറ്റ പ്രതിഷേധസംഗമം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു സുധാകരൻ.
രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും തകര്‍ക്കാന്‍ പത്ത് മോദി-അമിത്ഷാ കൂട്ടുകെട്ട് വിചാരിച്ചാലും നടക്കില്ല. സഭയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന്റെ മറവില്‍ എന്തുമാകാമെന്ന ധാര്ഷ്ട്യത്തില് രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന ഒട്ടനവധി ബില്ലുകള്‍ ചര്‍ച്ചകള്‍പോലും നടത്താതെ പാസാക്കിയെടുക്കുകയാണ്. ബില്ലിലെ ഉള്ളടക്കത്തെക്കുറിച്ച് ഒരു പാര്‍ലമെന്റംഗത്തിനും അറിവില്ല. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ 37 ബില്ലുകളിൽ വെറും നാലെണ്ണം മാത്രമാണ് പാര്‍ലമെന്റംഗങ്ങള്‍ക്ക് വിതരണംചെയ്തതെന്നും സുധാകരൻ ആരോപിക്കുന്നു.
ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.സി. ജോസഫ് എംഎല്‍എ, വി.എ. നാരായണന്, മേയര്‍ സുമ ബാലകൃഷ്ണന്, കെ.സുരേന്ദ്രന്, പ്രഫ. എ.ഡി. മുസ്തഫ തുടങ്ങി നിരവധി നേതാക്കൾ പ്രസംഗിച്ചു.
Discussion about this post