പൗരത്വം ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് റഷ്യ. ഇതുമായി ബന്ധപ്പെട്ട ഏത് പ്രശ്നങ്ങളും സംഭാഷണത്തിലൂടെ പരിഹരിക്കപ്പെടേണ്ടതാണെന്ന് റഷ്യയിലെ മുതിര്‍ന്ന നയതന്ത്രജ്ഞന് വ്യക്തമാക്കി. റഷ്യന്‍ മിഷന്റെ ഡെപ്യൂട്ടി ചീഫ് റോമന്‍ ബാബുഷ്കിന്‍ ആണ് പൗരത്വ ഭേദഗതി നിയമത്തിലെ റഷ്യയുടെ നിലപാട് വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കശ്മീര്‍ പ്രശ്നം ഉഭയകക്ഷി വിഷയമാണെന്നും യുഎന്‍ സുരക്ഷാ സമിതി പോലുള്ള ഫോറങ്ങളില്‍ അത് ഏറ്റെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
”ഞങ്ങള്‍ ഇടപെടുന്നില്ല, ഞങ്ങള്‍ക്ക് അഭിപ്രായവുമില്ല. പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര നയമാണ്, ”നിയമനിര്‍മ്മാണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ബാബുഷ്കിന്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, പാകിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യന്‍ പൗരത്വം ത്വരിതപ്പെടുത്തുന്ന നിയമത്തിനെതിരായ പ്രതിഷേധത്തെ പരാമര്‍ശിച്ച് ആണ് റഷ്യ നിലപാട് വ്യക്തമാക്കിയത്. നിയമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അവ സംസാരിച്ച് പരിഹരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
യുഎന്‍ സുരക്ഷാ സമിതിയില്‍ കശ്മീര്‍ പ്രശ്നം ഏറ്റെടുക്കുന്നതിനെതിരെയും ബാബുഷ്കിന്‍ അഭിപ്രായം വ്യക്തമാക്കി. ഡിസംബര്‍ 17 ന് നടന്ന കൗണ്‍സിലിന്റെ അടച്ച വാതിലില്‍ ചൈന ഇക്കാര്യത്തില്‍ ചര്‍ച്ച ആരംഭിക്കാന്‍ ശ്രമിച്ചപ്പോള്‍ ചൈനയ്ക്ക് ഇന്ത്യയോടുള്ള നിലപാടാണ് അതില്‍ പ്രതിഫലിച്ചത്. കശ്മീര്‍ വിഷയത്തില്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ തീരുമാനം റഷ്യന്‍ നിലപാടും പൂര്‍ണ്ണമായും പ്രതിഫലിച്ചിരുന്നു അദ്ദേഹം വ്യക്തമാക്കി.
Discussion about this post