നീലേശ്വരം: ആര്‍എസ്എസിന്റെ പഥസഞ്ചലനത്തിന് നേരെ നടന്ന ആക്രമണത്തിൽ 40 ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. നീലേശ്വരം രാജാസ് സ്കൂള്‍ കേന്ദ്രീകരിച്ചായിരുന്നു പഥസഞ്ചലനം നടന്നിരുന്നത്. ആക്രമണത്തിൽ പഥസഞ്ചലനത്തിനെത്തിയ ആർഎസ്എസ് പ്രവർത്തകർക്ക് പരിക്കേറ്റു. അധികൃതരുടെ അനുമതിയോടെ നിയമപ്രകാരം നടന്ന ക്യാമ്പിനു നേരേയാണ് സിപിഎം അക്രമം.
ബസ് സ്റ്റാന്‍ഡ് ചുറ്റിവന്ന ആര്‍എസ്എസ് പഥസഞ്ചലനത്തെ സിപിഎം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ബസ് സ്റ്റാന്‍ഡില്‍ തടയുകയായിരുന്നു. ഇതോടെയാണ് പ്രശ്നം വഷളായത്. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെ പൊലിസ് കണ്ണീര് വാതകം പ്രയോഗിക്കുകയായിരുന്നു. ഇതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമായത്. ആര്.എസ്.എസ് പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലിസ് കേസെടുത്തു. കണ്ടാലറിയാവുന്ന നാല്പതോളം പ്രവര്‍ത്തകര്‍ക്കുനേരെയാണ് കേസെടുത്തിരിക്കുന്നത്.
Discussion about this post