കാളിയമ്പി
വീരസവർക്കറെ ഏത് വിധേനയും അപമാനിയ്ക്കുന്ന തിരക്കിലാണിന്ന് കമ്യൂണിസ്റ്റുപാർട്ടിയും അവരുടെ യജമാനന്മാരായ ഇസ്ലാമിസവും. ദേശീയതയുടെ സകല കിരണങ്ങളേയും അടച്ചു പിടിച്ചിരുന്നാലേ അവരുടെ വിഘടന അജണ്ട കൃത്യമായി നടപ്പാക്കാനാകൂ.
കാലാപാനി എന്ന സിനിമയിൽ നായകനായ മോഹൻലാലിന്റെ കഥാപാത്രത്തെക്കൊണ്ട് ജയിലറായ ബ്രിട്ടീഷുകാരന്റെ ഷൂ നക്കിക്കുന്ന രംഗമോർത്താവാം അതേ ആൻഡമാനിൽ അതിക്രൂരമായ കഠനതടവുൾപ്പെടെ മൊത്തം 27 കൊല്ലം തടങ്കലിൽക്കഴിഞ്ഞ സവർക്കർ ഷൂ നക്കുകയായിരുന്നു എന്ന വൃത്തികേട് ഇടതുപക്ഷം കൂലിക്കെടുത്തിരിയ്ക്കുന്ന സുപ്രീം കോടതി വക്കീലന്മാരെക്കൊണ്ടുപോലും പ്രൈം ടൈമിൽ കേരള മാമാമാദ്ധ്യമങ്ങളിൽ ചോദിയ്ക്കാൻ അവസരം നൽകിയത്.
ഒരു ധീരദേശാഭിമാനിയെ അമ്മാതിരി അപമാനിയ്ക്കുന്നത് കേൾക്കേണ്ടിവരുന്ന ഗതികേട് കൊണ്ടാണ് 27കൊല്ലം ജയിലിൽക്കിടന്ന സവർക്കർ അങ്ങനെ ചെയ്തെങ്കിൽ നാമമാത്രമായ കാലം മാത്രം ജയിലിൽക്കഴിഞ്ഞ എ കെ ജിയും ജിന്നയുമൊക്കെ ആരുടെയൊക്കെ എവിടെയൊക്കെ നക്കിക്കൊടുത്തിട്ടാവും ജയിൽ മോചിതരായതെന്ന് തിരികെ ച്ചോദിക്കേണ്ടി വരുന്നത്.
തൊണ്ണൂറൂകളുടേ അവസാനം അബ്ദുൾ ഗഫൂർ മജീദ് നൂറാനിയെപ്പോലെയുള്ള കടൽക്കിഴവന്മാർ സവർക്കർക്കെതിരേ പ്രചാരണങ്ങളുമായി വരുന്നതുവരെ ഇന്ത്യയിലെ ഇടതുപക്ഷത്തിന് സവർക്കർ വീരൻ തന്നെയായിരുന്നു. ബർദൻ മുതൽ ഇ എം എസ് വരെ സവർക്കറെ പുകഴ്ത്തി പുസ്തകങ്ങളിലെഴുതിയിട്ടുണ്ട്. പക്ഷേ ഇസ്ലമിസ ഫണ്ടിങ്ങ് നുണയാൻ തുടങ്ങിയ ശേഷം ഇടതിന്റെ അഭിപ്രായം മാറി. അബ്ദുൾ ഗഫൂർ മജീദ് നൂറാനിയാണ് ഇടത് കുപ്പായമണിഞ്ഞ് ഇസ്ലാമിസത്തിന്റെ വൈതാളികനായി സവർക്കറേക്കുറിച്ച് അപവാദപ്രചരണം തുടങ്ങിയത്. അത് ഇടതുപാർട്ടികൾ ഏറ്റുപിടിയ്ക്കുകയായിരുന്നു. ഫണ്ട് ചെയ്യുന്നവർക്ക് വേണ്ടി എങ്ങനേയും അഭിപ്രായം മാറ്റാൻ മിടുക്കുള്ളവരെയാണ് പൊതുവേ ഇടതുപക്ഷം എന്ന പേരു കൊണ്ട് വിവക്ഷിയ്ക്കുന്നത് തന്നെ.
1944 ജൂൺ പതിനൊന്നാം തീയതി കമ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി പി സി ജോഷിയ്ക്ക് മഹാത്മാഗാന്ധി അയച്ച ഒരു കത്തുണ്ട്. അതിൽ അക്കമിട്ട് ചില ചോദ്യങ്ങൾ ഗാന്ധിജി ചോദിച്ചിരിയ്ക്കുന്നു. ബ്രിട്ടീഷുകാർക്കെതിരേ കഴിഞ്ഞ രണ്ടുകൊല്ലത്തിനിടയിൽ പണിമുടക്ക് ആഹ്വാനം ചെയ്ത സ്വാതന്ത്ര്യ സമരനേതാക്കളെ അറസ്റ്റ് ചെയ്യാൻ കമ്യൂണിസ്റ്റ് പാർട്ടി ബ്രിട്ടീഷ് അധികൃതരെ സഹായിച്ചെന്ന് കേൾക്കുന്നുണ്ട് എന്നും കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്പത്ത് പൊതുപരിശോധനയ്ക്ക് വിധേയമാണോ ആണെങ്കിൽ തനിയ്ക്ക് അത് കാണാനാകുമോ എന്നുമൊക്കെയാണ് ഗാന്ധിജി പി സി ജോഷിയോട് ചോദിച്ചിരിയ്ക്കുന്നത്. ബ്രിട്ടന്റെ കയ്യിൽ നിന്ന് പണം വാങ്ങി രാജ്യത്തെ തന്നെ ഒറ്റുകൊടുക്കുന്നവരാണിവർ എന്ന് മഹാത്മാഗാന്ധിയ്ക്ക് പോലും മനസ്സിലായിരുന്നവെന്നാണ് ഈ കത്ത് തെളിയിയ്ക്കുന്നത്. അത് നേരിട്ട് ചോദിയ്ക്കാൻ അദ്ദേഹം തയ്യാറാകുകയും ചെയ്തു.വിദേശത്തുനിന്ന് പണം പറ്റി സ്വന്തം നാടിനെ ഒറ്റുകൊടുക്കുന്ന വിലകുറഞ്ഞ ചാരന്മാർ എന്നതിനേക്കാളുപരി ഒന്നുമായിരുന്നുല്ല എസ് എ ഡാങ്കേയും പി സി ജോഷിയും കൂട്ടരുമെല്ലാം.
രണ്ടാം ലോകമഹായുദ്ധത്തിന്റെ ആദ്യ സമയത്ത് സോവിയറ്റ് യൂണിയനും സ്റ്റാലിനും തമ്മിൽ സന്ധിയുണ്ടാക്കി ഒരുമിച്ചാണ് നിന്നിരുന്നത്. ആ സമയത്ത് കമ്യൂണിസ്റ്റുകാർ ഹിറ്റ്ലറുടെ കൂടെ ബ്രിട്ടനെ എതിർക്കുന്ന തിരക്കിലായിരുന്നു. കാരണം അവരുടെ യജമാനൻ സ്റ്റാലിൻ ഹിറ്റ്ലറൂമായി സന്ധിയാണല്ലോ. എന്നാൽ 1941 ജൂൺ 21ആം തീയതി സ്റ്റാലിന്റെ വലിയ അടുപ്പക്കാരനായിരുന്ന ഹിറ്റ്ലർ സ്റ്റാലിനു നേരേ തന്നെ തിരിഞ്ഞു. ഹിറ്റ്ലർ സോവിയറ്റ് യൂണിയൻ ആക്രമിച്ചു. സോവിയറ്റ് യൂണിയൻ ഹിറ്റ്ലർക്കെതിരേ യുദ്ധപ്രഖ്യാപനം നടത്തി.
ഈ യുദ്ധം ആർക്ക് വേണ്ടി?, ഇതൊക്കെ ആഗോള ബൂർഷ്വാസിയുടെ യുദ്ധം, ബ്രിട്ടൻ ഹിറ്റ്ലർക്കെതിരേ യുദ്ധം പ്രഖ്യാപിച്ചത് ഹിറ്റ്ലറും സോവിയറ്റ് യൂണിയനും തമ്മിൽ സന്ധി ചെയ്തതുകൊണ്ട് മാത്രം എന്നൊക്കെ താത്വികം ഉണ്ടാക്കിയിരുന്ന സർക്കസ്സുകളിക്കാരൻ ഇന്ത്യൻ കമ്യൂണിസ്റ്റ് സൈദ്ധ്യാന്തികൻ ഇരുട്ടിവെളുത്തപ്പൊൾ ഒരു നാണവുമില്ലാതെ ആഗോള ഫാസിസത്തിനെതിരേ യുദ്ധം നടത്താൻ ബ്രിട്ടനെ സഹായിയ്ക്കുക, ഹിറ്റ്ലറെ എതിർക്കുക എന്ന ലഘുലേഖ എഴുതിയുണ്ടാക്കാൻ തുടങ്ങി.
രണ്ടാം ലോകമഹായുദ്ധം കഴിയുമ്പോൾ പരിമിതമായ രീതിയിൽ ഇന്ത്യയ്ക്ക് അധികാരക്കൈമാറ്റം നടത്താം എന്ന് ബ്രിട്ടീഷുകാർ നൽകിയ ഉറപ്പ് ഇന്ത്യയിലെ ഒരു ദേശീയപ്രസ്ഥാനവും സ്വീകരിച്ചില്ല. പരിമിതമായ സ്വാതന്ത്ര്യമല്ല പൂർണ്ണ സ്വരാജ് വേണമെന്നും ബ്രിട്ടൻ ഇന്ത്യ വിടണമെന്നും ദേശീയപ്രസ്ഥാനങ്ങൾ വാദിച്ചു. 1942 ഓഗസ്റ്റ് മാസം ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങി. രാജ്യമെങ്ങും സ്വാതന്ത്ര്യത്തിനായുള്ള വൻ പ്രക്ഷോഭങ്ങൾ നടക്കുന്ന നേരം സ്വാതന്ത്ര്യ സമരത്തെത്തന്നെ ഒറ്റുകൊടുക്കാനുള്ള പ്രവർത്തനങ്ങളിലായിരുന്നു കമ്യൂണിസ്റ്റുകാർ.
ബ്രിട്ടീഷ് ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥനായ സർ സ്റ്റഫോർഡ് ക്രിസ്പ്സുമായി കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി പി സി ജോഷി രഹസ്യ കൂടിക്കാഴ്ച്ച നടത്തി. ഇതിലുണ്ടായ ധാരണ പ്രകാരമായിരിയ്ക്കണം ജയിലിൽക്കിടന്ന കമ്യൂണിസ്റ്റ് നേതാക്കളെയൊക്കെ വിട്ടയയ്ക്കാൻ തീരുമാനങ്ങളുണ്ടായി. ജനകീയയുദ്ധമാണ് ബ്രിട്ടൻ നടത്തുന്നതെന്നും സോവിയറ്റ് റഷ്യയുമായി ചേർന്ന് യുദ്ധം ചെയ്യുന്ന ബ്രിട്ടനെ നാം സഹായിയ്ക്കണം എന്നുമായി “പാർട്ടി” നയം.
ഈ സമയത്ത് ബ്രിട്ടനെതിരേ പ്രവർത്തിയ്ക്കുന്ന ഗാന്ധിജിയേയും ദേശാഭിമാനികളേയും ഒന്നുമിൽ ഫാസിസ്റ്റുകൾ എന്നോ അല്ലെങ്കിൽ പ്രതിവിപ്ലവകാരികൾ എന്നോ മുദ്രകുത്തപ്പെട്ടു. 1943 മേയ് 23 മുതൽ ജൂൺ 1 വരെ ബോംബെയിൽ വച്ച് നടന്ന കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ്സിൽ സ്വാതന്ത്ര്യസമരനേതാക്കളെ നിശിതമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തു. സുഭാഷ് ചന്ദ്രബോസ് ആയിരുന്നു ഏറ്റവും വലിയ ഫാസിസ്റ്റ്. വഞ്ചകൻ, രാഷ്ട്രീയ മാരക വ്യാധി, മുറിച്ച് മാറ്റേണ്ട കേടു ബാധിച്ച അവയവം എന്നൊക്കെയായിരുന്നു അദ്ദേഹത്തെപ്പറ്റി കമ്യൂണിസ്റ്റുപാർട്ടി പറഞ്ഞത്.
ദേശീയപ്രസ്ഥാനങ്ങൾ ക്വിറ്റ് ഇന്ത്യാ സമരം നടത്തുമ്പോൾ കമ്യൂണിസ്റ്റ് പാർട്ടി ബ്രിട്ടനെ അനുകൂലിച്ചുകൊണ്ട് ഏകതാവാരം ആഘോഷിയ്ക്കുകയായിരുന്നു. ക്വിറ്റ് ഇന്ത്യാ സമര നേതാക്കളേയും ഐ എൻ എ ഭടന്മാരേയ്യും കമ്യൂണിസ്റ്റുകൾ ബ്രിട്ടീഷ് പട്ടാളത്തിനും രഹസ്യപ്പോലീസിനും ഒറ്റുകൊടുത്തു. ബ്രിട്ടനെ എങ്ങനെ സഹായിയ്ക്കാനാകും എന്ന് കാണിച്ച് നൂറ്റിയിരുപതോളം പേജുള്ള ഒരു റിപ്പോർട്ട് പി സി ജോഷി ബ്രിട്ടീഷ് അധികൃതർക്ക് നൽകുകയുണ്ടായി. ഒന്നോരണ്ടോ പേജിന്റെ ദയാഹർജിയല്ല, ഞങ്ങൾ നക്കിക്കൊള്ളാം എന്ന് പറഞ്ഞ് നൂറ്റിയിരുപതോളം പേജുള്ള ഒരു റിപ്പോർട്ട് ആണ് പിസി ജോഷി ബ്രിട്ടീഷുകാർക്ക് നൽകിയത്.
സ്വാതന്ത്ര്യ സമരത്തെയും ക്വിറ്റ് ഇന്ത്യാ സമരത്തേയും അട്ടിമറിയ്ക്കുക, സ്വാതന്ത്ര്യസമരഭടന്മാരെ ബ്രിട്ടീഷ് പോലീസിനു ഒറ്റുകൊടുക്കുക ഒക്കെയായിരുന്നു ക്വിറ്റ് ഇന്ത്യാ സമരസമയത്തെ പ്രധാന കമ്യൂണിസ്റ്റ് വിനോദം. സത്യാഗ്രഹികളെ മാത്രമല്ല സുഭാഷ് ചന്ദ്രബോസിന്റെ ഐ എൻ എ സമരഭടന്മാരേയും കമ്യൂണിസ്റ്റുകാർ ബ്രിട്ടീഷുകാർക്ക് ഒറ്റുകൊടുത്തു. കേരളാ തീരത്ത് വന്നിറങ്ങിയ വക്കം ഖാദർ ഉൾപ്പെടെയുള്ള ഐ എൻ എ സമരഭടന്മാരെ ബ്രിട്ടീഷുകാർക്ക് ഒറ്റുകൊടുത്തത് ആരാണെന്ന് വിശദമായ ഗവേഷണം നടത്തേണ്ടതുണ്ട്.
ക്വിറ്റ് ഇന്ത്യാ സമരത്തിനെതിരേ ബ്രിട്ടനെ അനുകൂലിച്ച് ജാഥകളും പരിപാടികളും സംഘടിപ്പിയ്ക്കുക, പണിമുടക്കുകൾ പരാജയപ്പെടുത്തുക തുടങ്ങി എത്രത്തോളം രാജ്യത്തിന്റെ പൊതുതാൽപ്പര്യത്തിനെതിരേ സാമ്രാജ്യത്തത്തിന്റെ പാദസേവ ചെയ്യാമോ അതെല്ലാം ചെയ്യാം എന്ന് അക്കമിട്ട് അതിൽ പി സി ജോഷി നിരത്തുന്നുണ്ട്. എന്തിനധികം കമ്യൂണിസ്റ്റ് തൊഴിലാളികൾ രാവുപകലില്ലാതെ ബ്രിട്ടനുവേണ്ടി പണിയെടുത്ത് ഉൽപ്പാദനം കൂട്ടി സർക്കാരിനെ സഹായിയ്ക്കാം എന്നും പറയുന്നുണ്ട്.
ചാവേർ പടകൾ രൂപീകരിച്ച് ജപ്പാനെതിരേ ഗറില്ലാ യുദ്ധത്തിന് സ്വന്തം അനുഭാവികളേയും വിദ്യാർത്ഥികളേയും കർഷകരേയും പരിശീലിപ്പിച്ചോളാം എന്നും കമ്യൂണിസ്റ്റ് പാർട്ടി ബ്രിട്ടനെ അറിയിയ്ക്കുന്നുണ്ട്. പട്ടാളക്കാർക്ക് മാനസികോല്ലാസത്തിനായി വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ നൃത്ത നൃത്ത്യങ്ങളും സംഗീതവും അവതരിപ്പിയ്ക്കാമെന്നുപോലും എഴുതിയറിയിയ്ക്കാൻ ഈ കമ്യൂണിസ്റ്റുകാർ മടിച്ചിട്ടില്ല. നാണക്കേടിന്റെ പരകോടിയാണത്. ബ്രിട്ടന്റെ മുന്നിൽ മുട്ടിലിഴയുകയല്ല അവരുടെ കാൽകഴുകിച്ചൂട്ടു നടത്തുകയായിരുന്നു കമ്യൂണിസ്റ്റുപാർട്ടി.
മാത്രമല്ല പുതിയതായി പ്രസിദ്ധീകരണങ്ങൾ തുടങ്ങാൻ അനുവദിക്കണമെന്നും നിരോധിക്കപ്പെട്ട പ്രസിദ്ധീകരണങ്ങളുടെ നിരോധനം നീക്കി സഹായിയ്ക്കണം എന്നും കമ്യൂണിസ്റ്റുകാർ ബ്രിട്ടനോട് അപേക്ഷിയ്ക്കുന്നുണ്ട്. ആ പ്രസിദ്ധീകരണങ്ങൾ വഴി സർക്കാരിന് അനുകൂലമായി പ്രൊപ്പഗാണ്ട പ്രചരിപ്പിച്ചു കൊള്ളാം എന്ന് വാക്കും കൊടുക്കുന്നുണ്ട്.
കമ്യൂണിസ്റ്റ് പാർട്ടി തലവൻ പി സി ജോഷി ബ്രിട്ടീഷ് സർക്കാരിന് അയച്ച കത്തിലെ ഒരു ഭാഗം പ്രത്യേകം പരാമർശിയ്ക്കേണ്ടതുണ്ട്.
“ആഗസ്റ്റ് 9 മുതൽ ഞങ്ങൽ എല്ലാവിധ പ്രൊപ്പഗാണ്ടയും സമരമാർഗ്ഗങ്ങളും സത്യാഗ്രഹത്തിനെതിരേ നടത്തിയിട്ടുണ്ട്….ഞങ്ങൾ ഈ പ്രൊപ്പഗാണ്ടയിൽ വളരെ വിജയിച്ചിരിയ്ക്കുന്നു. സെപ്റ്റംബർ ആറാം തീയതി ഉത്ഘാടനം നടത്തിയ ഞങ്ങളുടെ പത്രമായ ദേശാഭിമാനി ഒരു മാസം തികയും മുൻപേ സർക്കുലേഷൻ 2000ൽ നിന്ന് 5600 ലേക്ക് വർദ്ധിപ്പിച്ചിരിയ്ക്കുന്നു. ഈ പത്രത്തിന്റെ ഓരോ പതിപ്പിലും അട്ടിമറിയ്ക്ക് (അതായത് സ്വാതന്ത്ര്യസമരം) എതിരേ ഞങ്ങൾ പ്രൊപ്പഗണ്ട നിറച്ചിട്ടുണ്ട്. …ഇ എം എസ് നമ്പൂതിരിപ്പാട് ജനങ്ങളുടെ യുദ്ധവും കർഷകരും എന്ന ഒരു ലഘുലേഖ എഴുതിയിട്ടുണ്ട്. അത് 428 കോപ്പികൾ വിറ്റു. അതിൽ നമ്മുടെ (ബ്രിട്ടന്റെ) നന്മയ്ക്കായി കൂടുതൽ വിളകൾ ഉണ്ടാക്കാൻ കർഷകരെ ആഹ്വാനം ചെയ്തിട്ടുണ്ട്. സെപ്റ്റംബർ ആറാം തീയതി കോഴിക്കോട് റാലിയിൽ സഖാവ് നമ്പൂതിരിപ്പാട് അട്ടിമറിയ്ക്കെതിരേ (ക്വിറ്റ് ഇന്ത്യാ സമരത്തെയാണ് ഉദ്ദേശിയ്ക്കുന്നത്) അദ്ധ്യക്ഷപ്രഭാഷണം നടത്തി. പതിനായിരം ജനങ്ങൾ റാലിയിൽ പങ്കെടുത്തു. അദ്ധ്യക്ഷപ്രഭാഷണത്തിന്റെ അയ്യായിരത്തി അറുനൂറു കോപ്പികൾ വിറ്റഴിച്ചിട്ടുണ്ട്……”
സ്വന്തം നാടിനെ ഒറ്റുകൊടുത്തതിന്റെ കണക്കുകൾ ബ്രിട്ടീഷുകാർക്ക് സമർപ്പിച്ചിരിയ്ക്കുന്നതിന്റെ നേർപ്പകർപ്പുകളാണിത്. ബ്രിട്ടീഷുകാർക്ക് ഇത്തരമാണ് കണക്കുകൾ എഴുതി നൽകിയതെങ്കിൽ സോവിയറ്റ് യൂണിയന് എന്തുതരം കണക്കുകളാവും ഇവർ എഴുതിനൽകിയിട്ടുണ്ടാവുക എന്നൂഹിയ്ക്കാവുന്നതേയുള്ളൂ. രാജ്യദ്രോഹികൾ എന്ന പദം ഉപയോഗിച്ച് ഇവരെ വിശേഷിപ്പിച്ചാൽ അത് കുറഞ്ഞുപോകും.
അയൽ രാജ്യങ്ങളെ ആക്രമിച്ച് ആ നാടുകളിലെ കമ്യൂണിസ്റ്റുകാരെ അധികാരമേൽപ്പിച്ച് ബിനാമികളായി അവിടം ഭരിയ്ക്കുക എന്നതായിരുന്നു സോവിയറ്റ് യൂണിയന്റെ എന്നത്തേയും രീതി. പോളണ്ടിലും ചെക്കോസ്ലോവാക്യയിലും റുമേനിയയിലും മറ്റ് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലുമൊക്കെ കമ്യൂണിസ്റ്റ് ഭരണം അങ്ങനെ നിലനിന്നിരുന്നതാണ്. അതുപോലെ ഇന്ത്യയെ ഏതെങ്കിലും രീതിയിൽ കീഴടക്കി തങ്ങളെ ഭരണം ഏൽപ്പിച്ച് സോവിയറ്റ് യൂണിയൻ പോകുമെന്ന് കരുതി അട്ടകളെപ്പോലെ കാത്തിരിയ്ക്കുകയായിരുന്നു ഇവിടത്തേയും കമ്യൂണിസ്റ്റ് പാർട്ടി.
സോവിയറ്റ് യൂണിയൻ കോൺഗ്രസ്സിനെയും നെഹ്രു കുടുംബത്തേയും ഉപയോഗിച്ക് ഇന്ത്യയെ അടിമയാക്കിയെന്നും തങ്ങളെ അവർക്ക് ആവശ്യമില്ലെന്നും കണ്ടതോടെയാണ് സോവിയറ്റ് യൂണിയൻ ശരിയല്ല എന്ന വാദവുമായി ചൈനാ ദാസന്മാരായി ഒരു വിഭാഗം മാറിയത്. എന്നെങ്കിലും ചൈന ഇന്ത്യയെ ആക്രമിച്ച് കീഴടക്കി തങ്ങളെ കിരീടമണിയിയ്ക്കും എന്ന് സ്വപ്നവും കണ്ട് അവർ മാതൃസംഘടനയിൽ നിന്ന് പിളർന്ന് മാർക്സിസ്റ്റുകാർ എന്ന് വിളിപ്പേരുമായി മാറി നിന്നു. ആരാണ് യജമാനൻ എന്നതിലല്ലാതെ ഈ കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ ഇന്നും ഒരു വ്യത്യാസവുമില്ല. ഇപ്പൊ ആഗോള ഇസ്ലമിസമാണ് യജമാനൻ. അവൻ ഇട്ടുകൊടുക്കുന്ന അപ്പക്കഷണങ്ങൾക്കായി വീരസവർക്കറെ മാത്രമല്ല ഇ എം എസ്നെ വരെ അവർ എന്തും പറയും. അതിൽ സംശയമില്ല.
Discussion about this post