കൊച്ചി: നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളം പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. ദൃശ്യങ്ങൾ കണ്ടതിന് ശേഷമുള്ള കുറ്റപത്രത്തിന്മേലുള്ള പ്രതിഭാഗത്തിന്റെ ആദ്യവാദമാണ് കോടതിയില്‍ പുരോഗമിക്കുന്നത്.
പ്രോസിക്യൂഷന് വാദം നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്. ഇന്ന് നടക്കുന്നത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിലീപ്, മാര്ട്ടിന് എന്നിവരുടെ വാദമാണ്.
അതേസമയം ദിലീപ് ഇന്ന് കോടതിയില്‍ ഹാജരാകില്ലെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. വെള്ളിയാഴ്ചയാണ് ദിലീപ് പുതിയ ഹര്‍ജി സമര്‍പ്പിച്ചത്. കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാണ് നടന്റെ ആവശ്യം. ഈ മാസം 20ന് നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപ് കണ്ടിരുന്നു. തുടര്‍ന്നാണ് ഹര്‍ജി നല്‍കിയത്.
കേസിലെ നിര്‍ണായക തെളിവാണ് ഈ ദൃശ്യങ്ങള്‍. എഡിറ്റിങ് നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ വാദം. വിശദമായ പരിശോധനയ്ക്ക് വീഡിയോ കൈമാറണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. തുടര്‍ന്നാണ് അഭിഭാഷകരുടെ സാന്നിധ്യത്തില്‍ പരിശോധനയ്ക്ക് അനുമതി നല്‍കിയത്.
Discussion about this post