കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി മാവോയിസ്റ്റ് ബന്ധത്തെ തുടര്‍ന്ന് അറസ്റ്റിലായ മുന്‍ സിപിഎം പ്രവര്ത്തകന് അലന്റെ അമ്മ സബിത മഠത്തിൽ. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സബിത രംഗത്തെത്തിയത്.
‘എല്ലാ ഭരണകൂടവും സേഛ്വാധിപതികളെ സൃഷ്ടിക്കുന്നു. അവരുടെ ഈഗോകള്‍ നിരപരാധികളെ തടവിലാക്കുന്നു. ചരിത്രം പരിശോധിച്ചാല്‍ എല്ലാ സേച്ഛാധിപതികളുടെയും അന്ത്യം ദയനീയമാണ്. അത് കൊണ്ട് ക്ഷമയോടെ കാത്തിരിക്കണമെന്നും നമ്മുടെ സമയം വരുമെന്നും അവര്‍ പറഞ്ഞു. ശാരീരികമായി മാത്രമെ അലനെ ജയിലിലടയ്ക്കാന്‍ സാധിക്കുകയുള്ളൂവെന്നും ചിന്തകളെ തടവിലിടാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ലെ’ന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അലനും താഹയും ചായകുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റ് ചെയ്തതെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് തൊട്ടുപിന്നാലെയാണ് സബിത വിമര്‍ശനവുമായി രംഗത്തെത്തിയത്. അലനും താഹയും മാവോയിസ്റ്റാണെന്ന് കഴിഞ്ഞ ദിവസം പിണറായി വിജയന് വ്യക്തമാക്കിയിരുന്നു. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയത് വെറുതെയല്ലെന്നും പറയാനാകുമ്പോള്‍ എല്ലാം പറയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Discussion about this post