ഡല്‍ഹി: റെയില്‍വേയുടെ വികസനത്തിന് സ്വകാര്യമേഖലയുടെ പിന്തുണ ആവശ്യമാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍. ഈ മേഖലയ്ക്ക് പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയുളള ഫണ്ടിംഗ് മാതൃക ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വേഗതയില്‍ സഞ്ചരിക്കുന്ന മെമു, ഇലക്ട്രിക് ട്രെയിനുകള്‍ക്ക് വഴിയൊരുക്കി വേഗത കുറഞ്ഞ ട്രെയിനുകളുടെ യുഗം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പൊതു ജനം സ്വകാര്യ നിക്ഷേപത്തിനെ എതിര്‍ക്കുന്നില്ല, വാസ്തവത്തില്‍, റെയില്‍വേ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുന്നുത് ജനങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാസഞ്ചര്‍, ഗുഡ്സ് ട്രെയിനുകളിലെ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനായി അടുത്ത 12 വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം കോടി രൂപയുടെ നിക്ഷേപം സ്വീകരിക്കാന്‍ റെയില്‍വേ ആഗ്രഹിക്കുന്നതായും പീയുഷ് ഗോയൽ വ്യക്തമാക്കി.
Discussion about this post