കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ഭീകര വിരുദ്ധ സേനയുടെ പരിശോധനയില്‍ ലഹരി മരുന്ന് പിടികൂടി. സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ കീഴിലുള്ള ടീം നടത്തിയ പരിശോധനയില്‍ 2 കിലോ ഗ്രാം ഹെറോയിനാണ് കണ്ടെത്തിയത്.
സംഭവത്തില്‍ ലഹരി മരുന്നുകള്‍ വ്യാപകമായി വിതരണം ചെയ്തിരുന്ന ആളെ ഭീകര വിരുദ്ധ സേന ജാദവ്പൂരില് വെച്ച് പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ കൊല്‍ക്കത്ത പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മണിപ്പൂരിലെ ഇന്ത്യ-മ്യാന്മര് അതിര്‍ത്തിയില്‍ ആസാം റൈഫിള്‍സ് നടത്തിയ പരിശോധനയില്‍ 8.58 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നുകള്‍ പിടികൂടിയിരുന്നു. 4.29 കിലോ ഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്.
Discussion about this post