2011-ലെ മുംബൈ ആക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വെളിപ്പെടുത്തുന്ന പുതിയ തെളിവുകള്‍ പുറത്ത്. ആസൂത്രണം ചെയ്തതതും നടപ്പാതക്കിയതും പാക്കിസ്ഥാന് തന്നെയ എന്ന പാക്കിസ്ഥാന് മുന്‍ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടര്‍ ജനറല്‍ താരിഖ് ഖോസ. തീവ്രവാദികള്‍ ആക്രമണത്തിനായി മുംബൈയില്‍ എത്താന്‍ ഉപയോഗിച്ച ബോട്ട് ജപ്പാനില്‍ നിന്ന് പാക്കിസ്ഥാന് വാങ്ങിയതാണെന്നും ഖോസ വെളിപ്പെടുത്തി.
ലഷ്കര്‍ ഇ തൊയിബയാണ് അജ്മല്‍ കസബ് ഉള്‍പ്പടെയുള്ളവര്‍ക്ക് പരിശീലനം നല്‍കിയത് തുടങ്ങിയ വെളിപ്പെടുത്തലും പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് നടത്തി.
ഇതാദ്യമായാണ് പാക്കിസ്ഥാനിലെ ഒരു ഉദ്യോഗസ്ഥനില്‍ നിന്ന് പാക്കിസ്ഥാന്റെ പങ്ക് സമ്മതിച്ചു കൊണ്ട് വെളിപ്പെടുത്തല്‍ ഉണ്ടാകുന്നത്. ഇതേ കുറിച്ച് ഖോസ ഒരു മാഗ,ിന് നല്കിയ അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്-സിന്ധ് പ്രവിശ്യയിലെ ഒരു ക്യാമ്പിലായിരുന്നു ആക്രമണത്തിന് തെരഞ്ഞെടുത്തവര്ക്ക ലഷ്കര്‍ ഇ തൊയിബ പരിശീലനം നല്‍കിയത്. മുംബൈ സ്ഫോടനത്തിന് ഉപയോഗിച്ച അതേ സ്ഫോടകവസ്തുക്കളുടെ അംശങ്ങള്‍ ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. തീവ്രവാദികള്‍ മുംബൈയില്‍ എത്താനുപയോഗിച്ച ബോട്ടിന്റെ എഞ്ചിന് ജപ്പാനില്‍ നിന്ന് ലാഹോര്‍ വഴി കറാച്ചിയിലെത്തിച്ചതാണെന്നും വ്യക്തമായിരുന്നു.
ആക്രമണത്തിനുള്ള സാമ്പത്തിക സഹായത്തിന്റെ സ്രോതസ്സും, മറ്റ് സഹായങ്ങള്‍ സംബന്ധിച്ചും ഉള്ള തെളിവുകള്‍ പാക്കിസ്ഥാന് ലഭിച്ചിരുന്നു. പാക്കിസ്ഥാന് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏല്‍ക്കാതിരുന്നതില്‍ ദുഖമുണ്ടെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു.
നേരത്തെ മുംബൈ ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാനണെന്നതിന് നിരവധി തെളിവുകള്‍ ഇന്ത്യയക്ക് ലഭിച്ചിരുന്നു. എന്നാല്‍ ആരോപണം പാക്കിസ്ഥാന് നിഷേധിച്ചിരുന്നു. മുംബൈ സ്ഫോടനക്കേസിലെ ആസൂത്രകന്‍ ലഖ്വി ഉള്‍പ്പടെയുള്ളവര്‍ പാക്കിസ്ഥാന് സംരക്ഷിക്കുകയാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. റഷ്യയില്‍ പാക്കിസ്ഥാന് പ്രസിഡണ്ട് നവാസ് ഷെരീഫിനെ ക്ഷണിച്ച് വരുത്തി ഇന്ത്യ പ്രതിഷേധമറിയിക്കുകയും ചെയ്തു.
കേസിലെ പ്രതിയായ അജമല്‍ കസബിനെ ഇന്ത്യ തൂക്കിലേറ്റിയിരുന്നു.
Discussion about this post