ടെഹ്റാന്: ജനറൽ ഖാസീം സുലൈമാനിയുടെ വധത്തിന് പിന്നാലെ ഇറാന് മറ്റൊരു കമാന്‍ഡറെ കൂടി നഷ്ടമായി. അജ്ഞാത തോക്കുധാരിയാണ് അര്‍ധസൈനിക സുരക്ഷാ സേനയുടെ പ്രാദേശിക കമാന്‍ഡർ അബ്ദുള്‍ഹുസൈന്‍ മൊജാദാമിയെ കൊലപ്പെടുത്തിയത്. ഇയാളെ മുഖംമൂടി ധരിച്ച തോക്കുധാരിയാണ് കൊല്ലപ്പെടുത്തിയത്. അക്രമി ഇയാളെ കാത്തിരുന്നാണ് കൊലപ്പെടുത്തിയത്.
ഖാസിം സുലൈമാനിയുമായി ബന്ധപ്പെട്ട് കമാന്‍ഡറായ അബ്ദുള്‍ഹുസൈന്‍ മൊജാദാമി പ്രവര്‍ത്തിച്ചിരുന്നു. ഇയാള്‍ ഇറാനിലെ പ്രമുഖമായ ബാസിജ് സേനയുടെ കമാന്‍ഡാണ്. റെവലൂഷണറി ഗാര്‍ഡ്സിന്റെ അര്‍ധസൈനിക വിഭാഗമാണിത്.
അതേസമയം വിദേശ ഇടപെടല്‍ ഉണ്ടായോ എന്ന കാര്യത്തിലടക്കം അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാന്. സുലൈമാനി വധത്തിന് സമാനമാണ് ഈ സംഭവമെങ്കില്‍ പശ്ചിമേഷ്യയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കും.
സുലൈമാനിയുമായി അടുപ്പമുള്ളത് കൊണ്ടാണോ ഇയാള്‍ കൊല്ലപ്പെട്ടതെന്ന് ഇറാന് സംശയിക്കുന്നുണ്ട്. ആഭ്യന്തര സുരക്ഷയായിരുന്നു മൊജാദാമിക്ക് നല്‍കിയിരുന്നത്. ദാര്‍ക്കോയിന്‍ നഗരത്തിന്റെ ചുമതലയായിരുന്നു ഇയാള്‍ക്ക് ഉണ്ടായിരുന്നത്. വീടിന് മുന്നില്‍ വെച്ചാണ് മൊജാദാമിയെ വെടിവെച്ച് കൊന്നതെന്ന് റെവലൂഷണറി ഗാര്‍ഡ്സ് വാര്‍ത്താ ഏജന്‍സി പറഞ്ഞു. ബൈക്കിലെത്തിയ രണ്ട് തോക്കുധാരികള്‍ മൊജാദാമിയെ കടന്നാക്രമിക്കുകയും കൊലപ്പെടുത്തുകയായിരുന്നു. നാല് തവണ ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്തിട്ടുണ്ട്.
മൊജാദാമിയുടെ വധത്തിൽ ഇറാൻ അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. നേരത്തെ ബാസിജിലുള്ള സൈന്യവും പ്രതിഷേധക്കാരും തമ്മില്‍ നേരത്തെ വലിയ ഏറ്റുമുട്ടല്‍ നവംബറിലുണ്ടായിരുന്നു. അതില്‍ നിരവധി പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികാരമാണോ എന്നും സംശയമുണ്ട്. റെവലൂഷണറി ഗാര്‍ഡ്സുമായി വലിയ അടുപ്പവും മെജാദാമിക്കുണ്ടായിരുന്നു.
Discussion about this post