എരുമപ്പെട്ടി: എരുമപ്പെട്ടി മുരിങ്ങത്തേരിയില്‍ ക്ഷേത്രത്തിനകത്ത് നിന്ന് വാറ്റ് ചാരായം പിടികൂടിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്കി ബിജെപി. ബിനീഷ് കോടിയേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ബി.ജെ.പി ജില്ലാ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികള്‍ പരാതി നല്‍കിയത്.
എരുമപ്പെട്ടി മുരിങ്ങത്തേരിയില്‍ ക്ഷേത്രത്തിനകത്ത് ചാരായം വാറ്റുന്നതിനിടയില്‍ ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരെ എരുമപ്പെട്ടി പൊലീസ് പിടികൂടിയെന്നുള്ള വ്യാജ വാര്‍ത്ത കഴിഞ്ഞ ദിവസം മുതലാണ് വാട്സ് ആപ്, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
വരാപ്പുഴയിൽ നടന്ന സംഭവത്തിന്റെ ഫോട്ടോയാണിത്. പിടിയിലായ പ്രതികൾ ബിജെപി പ്രവർത്തകരും അല്ല. മാത്രമല്ല പ്രതി വീട്ടിൽ തന്നെ വാറ്റിയതിന്റെ ഫോട്ടോ ആണ് പ്രചരിക്കുന്നത്. ഇതാണ് ക്ഷേത്രത്തിൽ വച്ച് വാറ്റി എന്ന രീതിയിൽ പ്രചരിക്കുന്നത്. ഫോട്ടോയും വീഡിയോയും ഉപയോഗിച്ചാണ് വ്യാജ പ്രചരണം നടത്തുന്നത്. ചില ഓണ്‍ലൈന്‍ പത്രങ്ങളിലും വാര്‍ത്ത വന്നിട്ടുണ്ട്. ബിനീഷ് കോടിയേരി ഉള്‍പ്പെടെ വാര്‍ത്ത പ്രചരിപ്പിച്ചവരില്‍ ഉള്‍പ്പെട്ടതായി ബി.ജെ.പി ആരോപിക്കുന്നു.
ക്ഷേത്രത്തെയും ബി.ജെ.പി പ്രവര്‍ത്തകരെയും കുറിച്ച് വ്യാജ പ്രചരണം നടത്തി മതസ്പര്‍ധയും സംഘര്ഷവുമുണ്ടാക്കാനുള്ള ഗൂഢ ശ്രമമാണ് വ്യാജ പ്രചാരണത്തിന് പിറകിലെന്ന് ബി.ജെ.പി നേതാക്കളായ കെ. രാജേഷ് കുമാര്‍, സി.ജി. അനൂപ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൊലീസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതായും ബി.ജെ.പി നേതാക്കള്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Discussion about this post