ലഖ്നൗ: പാകിസ്ഥാന് ആസ്ഥാനമായുള്ള ഐ.എസ്.ഐ ഹാന്‍ഡ്ലറുകള്‍ കൈകാര്യം ചെയ്യുന്ന സിന്ദഗി നാ മിലേഗി’ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ അംഗമാണ് ചന്ദൗലിയില്‍ നിന്ന് അറസ്റ്റിലായ ഐഎസ്ഐ എജന്റെന്ന് റിപ്പോർട്ട്. മുഹമ്മദ് റാഷിദ് എന്ന 23 കാരനാണ് കഴിഞ്ഞ ദിവസം പിടിയിലായത്. മിലിട്ടറി ഇന്റലിജന്‍സും യു.പി ഭീകര വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലയാത്.
സി.ആര്.പി.എഫ്, കാശി വിശ്വനാഥ് ക്ഷേത്രം, ഗ്യംവപി പള്ളി, സന്കത് മോചന് ക്ഷേത്രം, കാന്റ് റെയില്‍വേ സ്റ്റേഷന് , ദശാശ്വമേദ് ഘട്ട്, മലാവിയ ബ്രിഡ്ജ്, കന്റോണ്‍മെന്റ്, വ്യോമസേന തുടങ്ങിയ സുപ്രധാന സ്ഥാപനങ്ങളുടെ വീഡിയോകളും ചിത്രങ്ങളും ഇയാള്‍ കൈമാറിയതായി കണ്ടെത്തി.
ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്ത സിം കാര്‍ഡ് പരിശോധിച്ചതായും പാകിസ്ഥാന് ആസ്ഥാനമായുള്ള ഐഎസ്ഐ ഹാന്‍ഡ്ലര്‍മാരുമായി സംവദിക്കാന്‍ ഈ നമ്പര്‍ ഉപയോഗിച്ചതായും എഡിജി എടിഎസ് ധ്രുവ കാന്ത് താക്കൂര്‍ പറഞ്ഞു.
റാഷിദിന് 5,000 രൂപ കമ്മീഷന് നല്‍കുകയും വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കുകയും ചെയ്തു.
സംഭാഷണങ്ങളൊന്നും വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല, എന്നാല്‍ 56 ഇന്ത്യക്കാര്‍ ആ ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നു. ചില നമ്പറുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവയായിരുന്നു. അവ അതതു സംസ്ഥാനങ്ങളിലെ പോലീസുമായി പങ്കുവച്ചിട്ടുണ്ടെന്നും എ.ഡി.ജി പറഞ്ഞു.
റാഷിദ് നഗരത്തില്‍ ബാനറുകള്‍ ഇടാറുണ്ടായിരുന്നുവെന്നും അധികം വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ആളാണെന്നും പോലീസ് പറഞ്ഞു.
റാഷിദിന്റെ ബന്ധുക്കളും സംഘത്തിലുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അവരെയും ചോദ്യം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
Discussion about this post