കൊല്‍ക്കത്ത: ബി.ജെ.പി ‘പാകിസ്ഥാന് ബ്രാന്‍ഡ് അംബാസഡര്‍മാര്‍ ആണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അവർ. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്താണ് പ്രമേയം പാസാക്കിയത്.
കേരളം, പഞ്ചാബ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. പ്രക്ഷോഭത്തിന്റെ മുന്നില്‍ നിന്ന് നയിക്കുന്ന ഹിന്ദു സഹോദരങ്ങളോട് നന്ദി പറയുന്നതായും മമത നിയമസഭയില്‍ പറഞ്ഞു.
ബംഗാളില്‍ ഞങ്ങള്‍ സി.എ.എയും എന്‍.ആര്.സിയും എന്‍.പി.ആറും അനുവദിക്കില്ലെന്ന് സഭയെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ‘ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, ഈ പ്രതിഷേധത്തെ മുന്‍നിരയില്‍ നിന്ന് നയിച്ച ഹിന്ദു സഹോദരങ്ങള്‍ക്കും നന്ദി’ എന്നും മമത നിയമസഭയില്‍ പറഞ്ഞു. ‘രാജ്യത്ത് നടക്കുന്നത് ഭയങ്കര കളികളാണെന്നും ഇത് ആളുകളെ മരണത്തിലേക്ക് തള്ളിവിടുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. അവരുടെ കെണിയില്‍ വീഴരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി ‘പാകിസ്ഥാന് ബ്രാന്‍ഡ് അംബാസഡര്‍മാര്‍ ആണ് അവര്‍ എല്ലായ്പ്പോഴും പാകിസ്ഥാനെക്കുറിച്ചു മാത്രമാണ് സംസാരിക്കുന്നത് ഇന്ത്യയെ കുറിച്ച് സംസാരിക്കുന്നത് തന്നെ കുറവാണെന്നും മമത പറയുന്നു.
Discussion about this post