കോഴിക്കോട്: ഇടതു മുന്നണിയുടെ മനുഷ്യശൃംഖലയില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തതിനെച്ചൊല്ലി മുസ്ലീം ലീഗില്‍ ഭിന്നത. പരിപാടിയില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കുമെന്ന് കെ.പി.എ മജീദ് പ്രസ്താവിച്ചു.
എന്നാൽ നടപടി ആവശ്യമില്ലെന്നായിരുന്നു എം.കെ മുനീറിന്റെ പ്രതികരണം. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും എം.കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു.
മനുഷ്യശൃംഖലയില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തത് വിവാദമാക്കേണ്ടതില്ലെന്നാണ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പ്രതികരണം. പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധം എന്ന നിലയ്ക്കാണ് ആളുകള്‍ പങ്കെടുക്കുന്നത്. യു.ഡി.എഫ് കോഴിക്കോട് നടത്തിയ സമ്മേളനത്തിലും എല്ലാ പാര്‍ട്ടിക്കാരും പങ്കെടുത്തിരുന്നു. കെ. മുരളീധരന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം എല്‍.ഡി.എഫിന്റെ മനുഷ്യശൃംഖലയില്‍ ലീഗ് പ്രാദേശിക നേതാക്കളോ പ്രവര്‍ത്തകരോ പങ്കെടുത്തോ എന്ന് പാര്‍ട്ടി അന്വേഷിക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിച്ചു. പാര്‍ട്ടി നേതാക്കളോ പ്രവര്‍ത്തകരോ പങ്കെടുത്തിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മജീദ് തിരുവനന്തപുരത്ത് പറഞ്ഞു.
Discussion about this post