ഡല്‍ഹി: ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സ് നേതാവ് ഹര്‍മീത് സിങ് കൊല്ലപ്പെട്ടു. ലഹോറില്‍ വെച്ച് മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട് പ്രാദേശിക സംഘവുമായുള്ള തര്‍ക്കത്തിനിടെയാണ് ഹര്‍മീത് സിങ് കൊല്ലപ്പെട്ടതെന്ന് പാക് സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് ലഹോറിലെ ദേര ചഹല്‍ ഗുരുദ്വാരക്ക് സമീപത്ത് വെച്ചാണ് സംഭവം.
പഞ്ചാബിലെ ആര്‍എസ്എസ് നേതാക്കളെ കൊലപ്പെടുത്തിയ കേസുകളില്‍ പ്രതിയാണ് ഹര്‍മീത് സിങ്. പാകിസ്ഥാനിലേക്ക് ആയുധങ്ങളും മയക്കുമരുന്നും കടത്തിയ കേസുകളില്‍ ഇന്ത്യ തെരഞ്ഞിരുന്ന കുറ്റവാളി കൂടിയായിരുന്നു ഇയാള്‍.
രണ്ടു ദശകമായി സിങ് പാകിസ്ഥാനിലാണ് കഴിഞ്ഞിരുന്നത്. അമൃത്സറിലെ ഛേഹര്‍ത സ്വദേശിയാണിയാൾ ‘ഹാപ്പി പി.എച്ച്.ഡി’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഹര്‍മീത് സിങ്ങിനെ പിടികൂടാന്‍ ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സ് അധ്യക്ഷന്‍ ഹര്‍മീന്ദര്‍ മിന്റൂ 2014-ല്‍ പഞ്ചാബ് പൊലീസിന്റെ പിടിയിലായ ശേഷം ഹര്‍മീത് സിങ്ങാണ് സംഘടനയെ നയിച്ചിരുന്നത്. മിന്റൂ 2018-ല്‍ ജയിലില്‍ മരിച്ചതോടെയാണ് കെ.എല്‍.എഫിന്റെ നേതൃസ്ഥാനത്ത് ഹര്‍മീത് എത്തിയത്.
Discussion about this post