പട്ന: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരെ തെരുവില്‍ തടഞ്ഞ് പ്രതിഷേധക്കാർ. തുടർന്നുണ്ടായ ഏറ്റുമുട്ടലില്‍ 15 ഓളം പേര്‍ക്ക് പരിക്കേറ്റു. തുടർന്ന് സംഘർഷം തടയുന്നതിന്റെ ഭാഗമായി പ്രദേശത്ത് പൊലീസിനെ വിന്യസിച്ചു.
ബീഹാറിലെ സീതാമഡിയിലാണ് സംഭവം. പൗരത്വ ഭേദഗതിയെ അനുകൂലിച്ചെത്തിയവരെ എതിര് വിഭാഗം തടയുകയായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വടി ഉള്‍പ്പെടെയുളള ആയുധങ്ങളേന്തിയാണ് പ്രതിഷേധക്കാർ എത്തിയത്. തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തതോടെ, പ്രദേശത്ത് പൊലീസിനെ വിന്യസിച്ച് നിരീക്ഷണം ശക്തമാക്കി.
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദിലും സമാനമായ സംഭവത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടിരുന്നു. നിരവധി വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
#WATCH Bihar: A clash broke out between two groups – one protesting against #CitizenshipAmendmentAct & National Register of Citizens (NRC) and the other supporting it, in Sitamarhi today. 15 people were injured in the clash. Police personnel have now been deployed in the area. pic.twitter.com/WDvib4BcAR
— ANI (@ANI) January 29, 2020
Discussion about this post