കൊല്ലം: അന്യസംസ്ഥാന തൊഴിലാളിയെ സഹപ്രവര്‍ത്തകനും ബന്ധുവുമായ യുവാവ് കഴുത്തറത്ത് കൊന്നശേഷം സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. 19-കാരനായ അസം സ്വദേശി അബ്ദുല്‍ അലിയാണ് സുഹൃത്തും ബന്ധുവുമായ ജലാലുദീ(26)നെ കഴുത്തറത്തു കൊന്നശേഷം സമൂഹ മാധ്യമമായ ലൈക്കിയില്‍ വീഡിയോ ഇട്ട് കൊലപാതകം ആസ്വദിച്ചത്.
മൃതദേഹത്തിന്റെ ദൃശ്യങ്ങളും ഹിന്ദി പാട്ടും സംഭാഷണവും ചേര്‍ത്ത് ആണ് സാമൂഹികമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ജലാലുദീന്റെ ഫോണില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പോലീസ് റൂമിലെത്തുമ്പോഴും അബ്ദുല്‍ അലി ഫോണില്‍ വീഡിയോ ദ്യശ്യങ്ങള്‍ പകര്‍ത്തുകയാണ്.
ബുധനാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. കൊലപാതകത്തിന്റെ കാരണം അന്വേഷിക്കുകയാണ് അഞ്ചല്‍ പോലീസ്. കൊലനടത്തിയ അബ്ദുല്‍ അലി അടിയന്തര ശസ്ത്രക്രിയയ്ക്കുശേഷം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാള്‍ കഴുത്തറത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനാല്‍ സംസാരിക്കാന്‍ കഴിയില്ല.
സുഖം പ്രാപിച്ചെങ്കില്‍ മാത്രമേ പോലീസിന് അന്വേഷണം എളുപ്പമാകൂ. ഇരുവരും അഞ്ചലിലെ ഇറച്ചിക്കോഴിക്കടയിലെ തൊഴിലാളികളാണ്.
അതേസമയം മരിച്ച ജലാലുദീന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് അയച്ചു.
Discussion about this post