ഡല്‍ഹി: ശബരിമല യുവതീപ്രവേശന കേസിൽ വിശാല ബെഞ്ച് രൂപീകരിച്ചതിൽ തെറ്റില്ലെന്ന് സുപ്രീംകോടതി. വിശാല ബഞ്ചിന് വാദം കേൾക്കാമെന്ന് കോടതി പറഞ്ഞു. വിശാല ബെഞ്ചിന് വിട്ടത് സാധുവായ തീരുമാനമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച എതിര്‍പ്പുകളെല്ലാം ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ഡെ തള്ളി.
ശബരിമല കേസിലെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചു എന്നും കോടതി വ്യക്തമാക്കി. രണ്ട് വിഭാഗമായി കേസ് പരിഗണിക്കാനാണ് തീരുമാനം. ആരൊക്കെ മുഖ്യവാദം നടത്തണമെന്നത് തീരുമാനിക്കണം. അടുത്ത തിങ്കളാഴ്ച മുതൽ വാദം തുടങ്ങും. വാദം പത്ത് ദിവസം നീണ്ടു നിൽക്കുമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ഏഴ് വിഷയങ്ങളാണ് കോടതിയുടെ പരിഗണനയ്ക്ക് വരിക. അവ ഏതൊക്കൊ?:
1) ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരം മത സ്വാതന്ത്ര്യത്തിന്റെ പരിധി എന്താണ്?
2) ഭരണഘടനയുടെ അനുചേദം 26ല്‍ പറയുന്ന ധാര്‍മികതയുടെ അര്‍ഥം എന്താണ്?
3) അനുഛേദം 25 നല്കുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും അനുഛേദം 26 പ്രകാരം പ്രത്യേക മതവിഭാഗങ്ങള്‍ക്കുള്ള അവകാശവും മറ്റ് മൗലിക അവകാശവുമായി ബന്ധപ്പെടുന്നത് എങ്ങനെ?
4) അനുച്ഛേദം 25,26 എന്നിവയ്ക്ക് മൗലിക അവകാശവുമായുള്ള ബന്ധം എന്താണ്? തുടങ്ങിയ ഏഴ് വിഷയങ്ങളാണ് കോടതി പരിഗണിക്കുക.
5) മതാചാരങ്ങളില്‍ കോടതിക്ക് ഏതളവു വരെ ഇടപെടാം?
6) മതവിഭാഗങ്ങള്‍ക്ക് പുറത്തുള്ളവര്‍ക്ക് മതാചാരങ്ങളില്‍ ഇടപെടാമോ?
7) മത സ്വതന്ത്ര്യവും പ്രത്യേക മത വിഭാഗങ്ങള്‍ക്കുള്ള സ്വതന്ത്ര്യവും തമ്മിലുള്ള ബന്ധം?
തുടങ്ങിയ ഏഴ് വിഷയങ്ങളാണ് കോടതി പരിഗണിക്കുക.
Discussion about this post