കാബൂളിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ആറ് പേര് കൊല്ലപ്പെട്ടു. സൈനിക അക്കാദമിയെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നാല് സൈനികരും രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു.
പ്രാദേശിക സമയം രാവിലെ ഏഴ് മണിക്കാണ് മാര്‍ഷല്‍ ഫഹീം സൈനിക അക്കാദമിയുടെ പ്രവേശന കവാടത്തില്‍ ചാവേര്‍ ആക്രമണമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയ വക്താവ് നസ്രത്ത് റഹീമി പറഞ്ഞു.
അതേസമയം മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.
അമേരിക്കന്‍ സൈന്യത്തെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട കരാറില്‍ താലിബാനും അമേരിക്കയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കെയാണ് ഇപ്പോഴത്തെ ആക്രമണം.
Discussion about this post