കൊച്ചി: പ്രതികൾക്കായി വ്യാജറിപ്പോർട്ട് തയ്യാറാക്കിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. പ്രതികളിൽ ഒരാളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. തിരുവനന്തപുരം കെമിക്കൽ എക്സാമിനേഷൻ ലാബിന്റേതാണ് വ്യാജറിപ്പോർട്ട്.
വ്യാജ കള്ള് കേസുകളിലെ പ്രതികൾക്കായി വ്യാജ റിപ്പോർട്ട് തയ്യാറാക്കിയത്. ഫൊറൻസിക് റിപ്പോർട്ട് വിശ്വസിച്ച് ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടു.
കോടതിയിലേക്ക് ഉദ്യോഗസ്ഥർ അയച്ചത് വ്യാജറിപ്പോർട്ടായിരുന്നു. കടുത്തുരുത്തി പൊലീസിന്റെ സംശയം ആണ് കള്ളത്തരം പുറത്ത് കൊണ്ടുവന്നത്.
പ്രതികൾ കോടതിയെ കബളിപ്പിച്ചെന്ന് ഹൈക്കോടതി പറഞ്ഞു. വിശദമായ അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കി
Discussion about this post