ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വീണ്ടും ചാവേര്‍ ആക്രമണം. ക്വറ്റയില്‍ തീവ്ര മതമൗലിക-രാഷ്ട്രീയ സംഘടന നടത്തിയ റാലിക്കിടെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ചയായിരുന്നു സംഭവം.
സ്ഫോടനത്തില്‍ പരിക്കേറ്റ 25 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അഹ്ലെ സുന്നത്ത് വല്‍ ജമാഅത്ത് എന്ന സംഘടന സംഘടിപ്പിച്ച യോഗത്തിന്റെ വേദിക്ക് സമീപത്താണ് ആക്രമണമുണ്ടായതെന്ന് സൗത് വെസ്റ്റേണ്‍ ബലൂചിസ്ഥാന്‍ ആഭ്യന്തര മന്ത്രി സിയ ലംഗോവ് മാധ്യമങ്ങളോട് പറഞ്ഞു.
ബൈക്കിലെത്തിയ അക്രമിയെ പോലീസ് തടഞ്ഞുവെച്ചു. എന്നാൽ ഉടന്‍ തന്നെ അക്രമി റാലിക്ക് നേരെ കുതിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.
അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
Discussion about this post