ടോക്കിയോ: കൊറോണ (കൊവിഡ്-19) വൈറസ് ബാധയെ തുടര്‍ന്നു ജപ്പാന് തീരത്ത് ക്വാറന്റൈന് ചെയ്തിരിക്കുന്ന ആഡംബര കപ്പലിലെ രണ്ടു യാത്രക്കാര്‍ മരിച്ചു. ഒരാള്‍ കൊറോണ ബാധയെ തുടര്‍ന്നും മറ്റൊരാള്‍ ന്യുമോണിയ ബാധിച്ചുമാണു മരിച്ചത്. ഇരുവരും 80 വയസിനുമേല്‍ പ്രായമുള്ളവരാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊറോണ ബാധയെ തുടര്‍ന്ന് ഡയമണ്ട് പ്രിന്‍സസ് ആഡംബര കപ്പലില്‍ നിന്നു ഇവരെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. കപ്പലില്‍ മൊത്തം 621 പേര്‍ക്കാണു കൊറോണ ബാധിച്ചിരിക്കുന്നത്. ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്കു കൊറോണ ബാധിച്ചിരിക്കുന്നതും ഈ കപ്പലിലാണ്.
ആഡംബര കപ്പലിൽ 3700 പേരാണ് ഉണ്ടായിരുന്നത്. 14 ദിവസത്തെ നിരീക്ഷണത്തിനുശേഷം കൊറോണ ബാധിച്ചിട്ടില്ലെന്നു കണ്ടെത്തിയവരെ പുറത്തുവിട്ടു തുടങ്ങിയതായി ജപ്പാനീസ് ആരോഗ്യമന്ത്രി അറിയിച്ചു. മറ്റുള്ളവരെ ഉടന്‍ തന്നെ വിട്ടയയ്ക്കും. 150 ഓസ്ട്രേലിയന്‍ സഞ്ചാരികള്‍ ഇപ്പോള്‍തന്നെ ഡാര്‍വിനില്‍ എത്തിക്കഴിഞ്ഞു. 74 ബ്രിട്ടീഷ് പൗരന്മാര് വെള്ളിയാഴ്ച നാട്ടിലേക്കു തിരിക്കും.
Discussion about this post