ലഖ്നൗ: 2022-ലെ യുപി തിരഞ്ഞെടുപ്പില്‍ 351 സീറ്റുകള്‍ നേടി അധികാരം പിടിച്ചെടുക്കുമെന്ന് സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുമായും സഖ്യമില്ലാതെ മത്സരിക്കുമെന്നും അഖിലേഷ് പറഞ്ഞു.
സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയ്ക്ക് പാര്‍ട്ടി എതിരാണെന്നും സമാജ്വാദി പാര്‍ട്ടി അംഗങ്ങള്‍ എന്‍പിആര്‍ അപേക്ഷ ഫോമുകള്‍ പൂരിപ്പിച്ച് നല്‍കില്ലെന്നും പാര്‍ട്ടി ദേശീയ പ്രസിഡന്റ് വ്യക്തമാക്കി.
ജനങ്ങള്‍ക്കായി ജോലി ചെയ്താല്‍ അതിനുള്ള ഫലം ലഭിക്കും. ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന ജോലിയിലാണ് വിജയം. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അത് തെളിയിച്ചു. 2022-ല്‍ ഉത്തര്‍പ്രദേശിലും ഇത് കാണാം. അല്ലാതെ രാമനേയോ ഹനുമാനേയോ കൂട്ടുപിടിക്കേണ്ട ആവശ്യം എനിക്കില്ലെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
2017-ലെയും 19 ലെയും നിയമസഭ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി സഖ്യമുണ്ടാക്കിയാണ് മത്സരിച്ചത് അന്നൊന്നും പൂര്‍ണ്ണമായ വിജയം നേടാന്‍ സമാജ് വാദി പാര്‍ട്ടിക് സാധിച്ചിട്ടില്ല . എന്നാല്‍ ഇതിന് പിന്നാലെയാണ് അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന അറിയിപ്പുമായി അഖിലേഷ് യാദവ് രംഗത്തെത്തിയത്.
Discussion about this post