അഹമ്മദാബാദ്: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം. ട്രംപിനെ സ്വീകരിക്കാൻ ഇന്ത്യയൊരുങ്ങി. രാവിലെ 11.40 ന് ആണ് ട്രംപ് അഹമ്മദാബാദില്‍ വിമാനമിറങ്ങുന്നത്. ഒരു ലക്ഷത്തിലധികം പേരാണ് അഹമ്മദാബാദില്‍ ട്രംപിനെ സ്വീകരക്കാന്‍ എത്തുകയെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
22 കിലോ മീറ്റര്‍ നീളുന്ന റോഡ് ഷോയ്ക്ക് ശേഷം ട്രംപും മോദിയും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരേ ഉദ്ഘാടനം ചെയ്യും. സ്റ്റേഡിയത്തില്‍ ട്രംപിന്റെയും മോദിയുടേയും അരമണിക്കൂര്‍ പ്രസംഗമാണ് നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് മണിക്ക് അഹമ്മദാബാദിലെ സ്വീകരണം അവസാനിക്കും. ശേഷം ട്രംപ് ഡൽഹിയിലേക്ക് തിരിക്കും.
ഹൈദരാബാദ് ഹൗസില്‍ വെച്ചായിരിക്കും ചൊവ്വാഴ്ച ഔദ്യോഗിക ചര്‍ച്ചകളും കൂടിക്കാഴ്ചകളും നടക്കുക. പുതിയ ഇന്ത്യ- അമേരിക്ക ആണവകരാറും ആയുധ കരാറുകളും ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ചര്‍ച്ചാ വിഷയമാവും.
ഭാര്യ മെലാനിയയ്ക്ക് പുറമേ മകള്‍ ഇവാന്‍കയും മരുമകന് ജെറാഡും ട്രംപിനൊപ്പം ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്.
Discussion about this post