ലഖ്നൗ: ഉത്തർപ്രദേശിലെ അലിഗഢില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളാണെന്ന് ജില്ലാ മജിസ്ട്രേട്ട്. കല്ലേറ് നടത്തിയ വിദ്യാര്‍ഥിനികളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞുവെന്ന് ജില്ലാ മജിസ്ട്രേട്ട് ചന്ദ്രഭൂഷണ്‍ സിങ് പറഞ്ഞു.
നാശനഷ്ടങ്ങളുടെ കണക്കെടുത്ത് വരികയാണ്. നഷ്ടപരിഹാരം വിദ്യാര്‍ഥിനികളില്‍ നിന്ന് ഈടാക്കുമെന്നും ജില്ലാ മജിസ്ട്രേട്ട് പറഞ്ഞു. പ്രക്ഷോഭകര്‍ പോലീസ് വാഹനം കല്ലെറിഞ്ഞ് തകര്‍ത്തുവെന്നും ഒരു ട്രാന്‍സ്ഫോമറിന് തീവച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പോലീസ് പറഞ്ഞു.
Discussion about this post