കൊല്ലം: കുളത്തൂപ്പുഴയില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവം യാദൃച്ഛികമല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കോയമ്പത്തൂരില്‍ അദ്വാനിയെ ബോംബ് സ്ഫോടനത്തില്‍ വധിക്കാന്‍ ശ്രമിച്ചവര്‍ കുളത്തുപ്പുഴയില്‍ താമസിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പൊലീസിന്റെ 25 തോക്കും 12,000 ഉണ്ടകളും നഷ്ടപ്പെട്ടത് ഇതുമായി കൂട്ടിച്ചേര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ കേരള പൊലീസ് ഗൗരവമായി അന്വേഷിക്കാത്തതുകൊണ്ടാണ് എന്‍.ഐ.എക്ക് വരേണ്ടി വരുന്നത്. കേരള പൊലീസ് ഖജനാവ് കൊള്ളയടിക്കുകയാണ്. നഷ്ടപ്പെട്ട ഉണ്ടകള്‍ കൊല്ലന്റെ ആലയില്‍ നിര്‍മ്മിച്ച് കണക്ക് ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. കൊല്ലം ജില്ലയിലെ ചില സ്ഥലങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഒരു സമന്‍സ് പോലും കൊടുക്കാന്‍ പൊലീസ് ഭയപ്പെടുന്നുവെന്നും സുരേന്ദ്രന് കൂട്ടിച്ചേർത്തു.
കേന്ദ്രത്തില്‍ നിന്ന് പണം ലഭിക്കുന്നത് കൊണ്ട് ട്രഷറി പൂട്ടുന്നില്ല. കേരളത്തില്‍ രണ്ടു മുന്നണികള്‍ക്കും ബദലായി ബി.ജെപി വരണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം ഉയരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post