ആഗ്ര: ഇന്ത്യന്‍ സംസ്കാരത്തിന്റെ അഭിവൃദ്ധിയുടെ കാലാതീതമായ തെളിവാണ് താജ്മഹലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. സന്ദര്‍ശനത്തിനു ശേഷം അവിടുത്തെ സന്ദര്‍ശക ഡയറിയിലാണ് ട്രംപ് ഇങ്ങനെ കുറിച്ചത്. ഇന്ത്യന്‍ സംസ്കാരവും വൈവിധ്യം നിറഞ്ഞതാണ് താജ്മഹല്‍. അതിന്റെ സൗന്ദര്യവും സമ്പന്നതയുമാണ് താജ്മഹലില്‍ കാണാന്‍ കഴിഞ്ഞത്. താങ്ക് യൂ ഇന്ത്യയെന്നും ട്രംപ് ഡയറിയില്‍ കുറിച്ചു.
വൈകിട്ടാണ് ട്രംപും പ്രഥമ വനിത മെലാനിയയും താജ്മഹല്‍ സന്ദര്‍ശിക്കുന്നതിന് എത്തിച്ചേര്‍ന്നത്. നേരത്തെ, നിശ്ചയിച്ചിരുന്നതിനേക്കാള്‍ 20 മിനിറ്റ് മുന്നേയാണ് ഇരുവരും പ്രണയകുടീരം സന്ദര്‍ശിക്കുന്നതിനായി എത്തിയത്. ഒരുമണിക്കൂർ അവിടെ ട്രംപും മെലാനിയയും ചെലവഴിച്ചു.
മകള്‍ ഇവാങ്ക ട്രംപും മരുമകനും ട്രംപിനും മെലാനിയയക്കുമൊപ്പം താജ്മഹല്‍ സന്ദര്‍ശിക്കാനെത്തി. ട്രംപിന്റെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് താജ്മഹലിനു ചുറ്റും ഒരുക്കിയത്. താജ്മഹലിന്റെ ചരിത്രപ്രാധാന്യമുള്പ്പെടെ ട്രംപ് ചോദിച്ചറിഞ്ഞു. താജ്മഹലിന്റെ പശ്ചാത്തലത്തില്‍ ഫോട്ടോകളെടുക്കുകയും ചുറ്റും നടന്ന കാണുകയും ചെയ്ത ട്രംപ് വൈകിട്ട് ആറോടെ ഇവിടെ നിന്നും ഡൽഹിയിലേക്ക് യാത്ര തിരിച്ചു.
Discussion about this post