ടോക്കിയോ: കൊറോണ വൈറസ് ബാധയെ തുടർന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് എന്ന ആഡംബര കപ്പലിലെ ഒരു യാത്രക്കാരന് കൂടി മരിച്ചു. ഇതോടെ കപ്പിലിലെ യാത്രക്കാരില്‍ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം നാലായി.
എണ്‍പതിനു മുകളില്‍ പ്രായമുള്ള യാത്രക്കാരനാണ് മരിച്ചത്. ന്യൂമോണിയ മൂലമായിരുന്നു മരണം. കപ്പലിലെ യാത്രക്കാരില്‍ രണ്ടു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ കപ്പലിലെ 691 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്.
3711 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 1,000 പേരെ വിട്ടയച്ചു. 14 ദിവസത്തെ നിരീക്ഷണത്തിനു ശേഷം പരിശോധനയില്‍ രോഗം ഇല്ലെന്ന് കണ്ടാണ് ഇവരെ വിട്ടയച്ചത്.
Discussion about this post