റായ്പൂര്‍: ഛത്തീസ്ഗഡില്‍ തലയ്ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് കീഴടങ്ങി. കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കാംമ്ലു ഭേട്ടിയാണ് മാല്‍ക്കംഗിരി പോലീസിനു മുന്നിൽ കീഴടങ്ങിയത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ കീഴടങ്ങിയ മൂന്നാമത്തെ മാവോയിസ്റ്റ് ഭീകരനാണ് ഭാട്ടിയ എന്ന് മാല്‍ക്കംഗിരി പോലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച തലയ്ക്ക് നാല് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ഭീകരനും, കഴിഞ്ഞ മാസം തലയ്ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച വനിതാ നേതാവും കീഴടങ്ങിയിരുന്നു.
സംഘടനാ നേതാവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ആദ്യം തീവ്ര ഇടതു പക്ഷ സംഘടനയിലെ അംഗമായിരുന്ന ഭാട്ടിയ മാവോയിസ്റ്റ് ഭീകര സംഘടനയില്‍ അംഗമായതെന്ന് ഡിഐജി അഹമ്മദ് പറഞ്ഞു. 2007 ലാണ് ഇയാള്‍ ദാര്‍വ ഡിവിഷന് കീഴിലുള്ള മാവോയിസ്റ്റ് സംഘത്തില്‍ ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post