‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തില്‍ നിന്നും പരമാവധി ഒഴിഞ്ഞു മാറാന്‍ പ്രണവ് മോഹന്‍ലാല്‍ ശ്രമിച്ചെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രിയദര്ശന്. ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നപ്പോള്‍ സിനിമയില്‍ നിന്നും മാക്സിമം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ആളാണ് പ്രണവ് മോഹന്‍ലാല്‍ എന്ന് പ്രിയദര്ശന് തുറന്നു പറഞ്ഞിരിക്കുകയാണ്. ഇത്രയും വലിയൊരു സിനിമയില്‍ ഒരു വേഷം ഓഫര്‍ ചെയ്തിട്ടും എടുത്തു ചാടി അത് ഏറ്റെടുക്കാന്‍ പ്രണവ് മോഹന്‍ലാല്‍ തയ്യാറായില്ല. കൃത്യമായ വിശദീകരണം ലഭിച്ചതിനു ശേഷം മാത്രമാണ് ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ അദ്ദേഹം തീരുമാനിച്ചതെന്നും പ്രിയദർശൻ പറയുന്നു.
സഹകരിക്കുക തടസമാകുന്ന രീതിയില്‍ രണ്ട് ചോദ്യങ്ങളാണ് പ്രണവ് മോഹന്‍ലാല്‍ ചോദിച്ചത്. ആദ്യമായി പ്രണവ് ചോദിച്ചത് ഞാന്‍ എന്തിനാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് എന്നാണ്. ഇന്ത്യന്‍ സിനിമയില്‍ കുട്ടി കുഞ്ഞാലി ആയി പ്രണവ് മോഹന്‍ലാല്‍ അല്ലാതെ മറ്റാരെയും തനിക്ക് കിട്ടില്ല എന്നാണ് പ്രിയദര്ശന് മറുപടി നല്‍കിയത്.
രണ്ടാമതായി പ്രണവ് ചോദിച്ചത് താന്‍ ഇടംകൈയ്യനും തന്റെ അച്ഛന് വലംകൈയ്യനുമാണ് ഇതെങ്ങനെ സിനിമയില്‍ നല്ല രീതിയില്‍ അവതരിപ്പിക്കുക എന്നാണ്. ഈ ചോദ്യത്തിന് പ്രിയദര്ശന് രസകരമായ മറുപടിയാണ് നല്‍കിയത്. ഇടംകൈ വലംകൈയും മാറ്റിമാറ്റി ചെയ്തുകൊണ്ട് 40 വര്‍ഷമായി സിനിമയെടുത്ത് ആളുകളെ പറ്റിച്ചുകൊണ്ടിരിക്കുന്ന ആളാണ് താന്‍ എന്നും
ആ കാര്യം ഒക്കെ താന്‍ നോക്കിക്കൊള്ളാം എന്നും പറഞ്ഞു. അങ്ങനെ നിവൃത്തിയില്ലാതെ ആണ് പ്രണവ് മോഹന്‍ലാല്‍ കുഞ്ഞു കുഞ്ഞാലി ആയി മരയ്ക്കാറില്‍ അഭിനയിച്ചതെന്ന് പ്രിയദര്ശന് പറയുന്നു.
ഇതിനോടകം സിനിമ കണ്ട കുറച്ചുപേരെങ്കിലും ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ കുറച്ചു കൂടി സമയം ഉണ്ടായിരുന്നെങ്കില്‍ എന്ന് അഭിപ്രായപ്പെട്ടു എന്നും ഇതാണ് തന്റെ വിജയമെന്നും പ്രിയദര്ശന് പറഞ്ഞു.
സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രം ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ മാര്‍ച്ച് 26 ലോകവ്യാപകമായി വലിയ റിലീസിന് ഒരുങ്ങുകയാണ്.
വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ നിരവധി ക്യാരക്ടര്‍ പോസ്റ്ററുകളാണ് ഇതിനോടകം അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുള്ളത്. മഞ്ജു വാര്യര്‍, നെടുമുടി വേണു, മാമുക്കോയ, ഇന്നസെന്റ്, സംവിധായകന് ഫാസില്‍, ബാബുരാജ്, മുകേഷ്, ആക്ഷന്‍ കിങ് അര്ജുന്, പ്രഭു തുടങ്ങിയ ഇന്ത്യയിലെ പ്രമുഖരായ നടീനടന്മാര് അണിനിരക്കുന്ന ചിത്രം മലയാള സിനിമയിലെ തന്നെ നാഴികക്കല്ലായ ഒരു സിനിമയായി മാറുമെന്ന് കാര്യത്തിൽ സംശയമില്ല.
Discussion about this post