ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി. 123 എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത ഡല്‍ഹി പൊലീസ്, 630 പേരെ അറസ്റ്റ് ചെയ്തു.
36 മണിക്കൂറിനിടെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നു വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച നിരോധനാജ്ഞയില്‍ 10 മണിക്കൂര്‍ ഇളവുനല്‍കി.
അഞ്ചു ദിവസത്തിനുശേഷം പൊലീസ് വെള്ളിയാഴ്ച ഡ്രോണ്‍ നിരീക്ഷണം തുടങ്ങി. ലഭിച്ച എല്ലാ പരാതികളും എഫ്.ഐ.ആര് ആക്കി മാറ്റുമെന്നും പൊലീസ് അറിയിച്ചു. തോക്കുപയോഗിച്ചതിന്റെ പേരില്‍ 25 കേസെടുത്തു.
അതേസമയം ആക്രമണങ്ങളില്‍ പ്രതി ചേര്‍ത്ത ആം ആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈന്റെ ചാന്ദ്ബാഗിലെ ഫാക്ടറിയില്‍ പൊലീസും ഫോറന്‍സിക് വിദഗ്ധരും റെയ്ഡ് നടത്തി. ഐബി ഓഫിസറുടെ വധത്തില്‍ താഹിറിനെ പ്രതിചേര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഇയാൾ ഒളിവിലാണ്.
അക്രമങ്ങളില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് മുനിസിപ്പല്‍ കൗണ്‍സിലര്‍ ഇസ്റത്ത് ജഹാന്റെ ജാമ്യാപേക്ഷ കോടതി തള്ളി.
Discussion about this post