വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി പ്രൈമറിയില്‍ മത്സരിക്കുന്ന ഒരാള്‍ കൂടി പിന്മാറി. മിനെസോട്ട സെനറ്റര്‍ ആമി ക്ലോബുചാറാണ് തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
നിര്‍ണായകമായ സൂപ്പര്‍ ചൊവ്വ ഇന്ന് നടക്കാനിരിക്കെയാണ് ക്ലോബുചാറിന്റെ പിന്മാറ്റം. ബേണി സാന്‍ഡേഴ്സും ജോ ബൈഡനുമാണു മുന്‍നിരയിലുള്ള സ്ഥാനാര്‍ഥികള്‍.
ഇന്ത്യാന മുന്‍ മേയര്‍ പീറ്റ് ബുട് എജ്എജ് കഴിഞ്ഞ ദിവസം മത്സരത്തില്‍ നിന്നു പിന്മാറുകയാണെന്നു പ്രഖ്യാപിച്ചിരുന്നു. ഡൊണള്‍ഡ് ട്രംപിനെ പരാജയപ്പെടുത്താന്‍ അമേരിക്കകാരെ ഒറ്റക്കെട്ടായി നിര്‍ത്തുക എന്നതായിരുന്നു എല്ലായ്പ്പോഴും തന്റെ ലക്ഷ്യം. പാര്‍ട്ടിയെയും രാജ്യത്തെയും ഒരുമിച്ച് നിര്‍ത്താന്‍ സഹായിക്കുന്നതിനായാണ് താന്‍ പിന്മാറുന്നതെന്നും പീറ്റ് ബുട്ടിജീജ് പറഞ്ഞു.
നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനായി ആവുന്നതെല്ലാം ചെയ്യുമെന്ന് പീറ്റ് ബുട് എജ്എജ് കൂട്ടിച്ചേര്‍ത്തു.
Discussion about this post