ഡല്‍ഹി: സാമൂഹിക മാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിന് വന്‍ പ്രതികരണം. പ്രധാനമന്ത്രി മോദിയുടെ അപ്രതീക്ഷിത ട്വീറ്റ് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകള്‍ ഞായറാഴ്ച മുതല്‍ ഉപേക്ഷിക്കുന്നകാര്യം ആലോചിക്കുന്നുവെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
ഇതിനു പിന്നാലെ #NoSir ഹാഷ് ടാഗ് ക്യാമ്പയിനുമായി സോഷ്യല്‍ മീഡിയ സജീവമായി. ഹാഷ് ടാഗ് നിലവില്‍ ട്രെന്‍ഡിംഗായി മാറിയിട്ടുണ്ട്. 24,700-ല്‍ പരം റീട്വീറ്റുകളും 4,8000-ല്‍ പരം കമന്റുകളും ഒരു മണിക്കൂറിനുള്ളില്‍ മാത്രം പോസ്റ്റിനു വന്നു കഴിഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ പോസ്റ്റിനു താഴെ കമന്റുകള്‍ കുമിഞ്ഞുകൂടുകയാണ്. സോഷ്യല്‍ മീഡിയ വിട്ടു പോകരുതെന്നും ട്വീറ്റുകളിൽ പറയുന്നു.
വിവിധ സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര് ഫോളോചെയ്യുന്ന ലോകത്തെ പ്രമുഖ വ്യക്തികളില്‍ ഒരാളാണ് പ്രധാനമന്ത്രി. തിങ്കളാഴ്ചയാണ് ഞായറാഴ്ച സോഷ്യല്‍ മീഡിയ ഉപയോഗിക്കില്ലെന്ന് മോദി കുറിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ് മോദിയുടെ ആരാധകർ.
സാമൂഹികമാധ്യമങ്ങളില്‍ കോടിക്കണക്കിനുപേര്‍ പിന്തുടരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം ചര്‍ച്ചകള്‍ക്കിടയാക്കി. ഫേസ്ബുക്കില്‍ നാലരക്കോടിയും ട്വിറ്ററില്‍ അഞ്ചുകോടിയും ഇന്‍സ്റ്റഗ്രാമില്‍ മൂന്നരക്കോടിയും ഫോളോവേഴ്സാണ് പ്രധാനമന്ത്രിക്കുള്ളത്.
ഫേസ്ബുക്കില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു പിന്നില്‍ രണ്ടാമനാണദ്ദേഹം. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ജനങ്ങളുമായി
അദ്ദേഹം സംവദിക്കുന്നത്.
‘ഈ ഞായറാഴ്ച, ഫേസ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നീ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഒഴിവാകാന്‍ ആലോചിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാം’ – ഇതാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.
This Sunday, thinking of giving up my social media accounts on Facebook, Twitter, Instagram & YouTube. Will keep you all posted.
— Narendra Modi (@narendramodi) March 2, 2020
Discussion about this post