ബാഗ്ദാദ്: ഇറാഖില്‍ അമേരിക്കൻ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് അമേരിക്കന്‍ സൈനികരും ഒരു ബ്രിട്ടീഷ് സൈനികനും കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബാഗ്ദാദിനടുത്തുള്ള താജി സൈനിക ക്യാംപിന് നേരെയാണ് റോക്കറ്റ് ആക്രമണമുണ്ടായത്.
റഷ്യന്‍ നിര്‍മിത കച്യൂഷ റോക്കറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് സൂചന. 15 മുതല്‍ 30 വരെ റോക്കറ്റുകള്‍ ആക്രമണത്തിന് ഉപയോഗിച്ചതായാണ് അമേരിക്കന്‍ സൈനിക വൃത്തങ്ങളുടെ നിഗമനം. ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
എന്നാല്‍ ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് അമേരിക്ക ആരോപിച്ചു. ഒക്ടോബറിനു ശേഷം ഇറാഖില്‍ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കെതിരായ 22-ാമത്തെ ആക്രമണമാണിത്.
Discussion about this post