റായ്പൂര്‍: ഛത്തീസ്ഗഡില്‍ മൂന്ന് മാവോയിസ്റ്റുകൾ കീഴടങ്ങി. ബസ്തര്‍ ഡിവിഷനിലാണ് സംഭവം. കീഴടങ്ങിയവരുടെ തലയ്ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നവരാണ് കീഴടങ്ങിയത്.
രണ്ട് ദമ്പതികളും സിആര്‍പിഎഫിന് മുമ്പിൽ കീഴടങ്ങിയവരിൽ ഉൾപ്പെടുന്നു. കര്തമി വാഗ ഏലിയാസ് ബദല്‍, മഡ്കം കംലി, മഡ്കം ബീജു എന്നിവരാണ് കീഴടങ്ങിയത്.
പോലീസ് സേനക്കു നേരെ ആക്രമണങ്ങള്‍ നടത്തിയ കര്തമി വാഗ ഏലിയാസ് ബദലിന്റെ തലക്ക് 8 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ഇയാളുടെ ഭാര്യ മഡ്കം കംലി ഭീകരര്‍ക്ക് പരിശീലനം നല്കുന്ന സംഘത്തിലുള്ളയാളാണ്. ഇവരുടെ തലക്ക് 5 ലക്ഷം രൂപയും മഡ്കം ബീജുവിന്റെ തലക്ക് 2 ലക്ഷം രൂപയുമാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്.
മാവോയിസ്റ്റ് ആശയങ്ങളോടും ജനദ്രോഹപരമായ പ്രവര്‍ത്തനങ്ങളോടും യോജിക്കാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ കീഴടങ്ങിയത്. ഇതിനു പുറമെ കീഴടങ്ങുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കി വരുന്ന പുനരധിവാസ നടപടികളില്‍ ആകൃഷ്ടരായെന്നും ഇവര്‍ വ്യക്തമാക്കി.
Discussion about this post