കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് കൊറോണ ടെസ്റ്റ് നടത്താൻ വിസമ്മതിച്ച് ഇറാൻ. തുടർന്ന് ഇന്ത്യ കൂറ്റൻ ഗ്ലോബ്മാസ്റ്റർ ഫ്ളൈറ്റിൽ ഫുൾ മെഡിക്കൽ ടീമിനെ ഇറാനിലേക്ക് അയച്ച് ഇന്ത്യക്കാരെ പരിശോധന നടത്താൻ തീരുമാനമായി.
മടങ്ങുമ്പോ ആ ലാബ് ഇറാന് സംഭാവന ചെയ്ത് പോരാനാണ് ഇന്ത്യയുടെ തീരുമാനം.
അതേസമയം ഇറാനിൽ 6,000 ത്തോളം ഇന്ത്യൻ പൗരന്മാർ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ ഇന്ത്യ അവിടെ ടെസ്റ്റിംഗ് ലാബ് സ്ഥാപിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ വെറസ് വ്യാപിച്ചിരിക്കുന്നത് ഇറാനിലാണ്. 9,000 ത്തോളം പേരെയാണ് ഇവിടെ വൈറസ് ബാധിച്ചിരിക്കുന്നത്..
ഇറാനിലെ ഇന്ത്യക്കാരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളോ തീർത്ഥാടകരോ ആണ്.
ഇറാനിലെ ഇന്ത്യക്കാർക്കായി, ഇന്ത്യൻ വ്യോമസേന സി -17 ഗ്ലോബ് മാസ്റ്റർ മൂന്നാമൻ ഹെവി മിലിട്ടറി ട്രാൻസ്പോർട്ട് വിമാനം ടെഹ്റാനിലേക്ക് അയച്ചു.
കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ പരിശോധിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഇറാനിൽ ഇല്ലാത്തതിനാൽ മെഡിക്കൽ ഉദ്യോഗസ്ഥരോടൊപ്പം ലബോറട്ടറി ഉപകരണങ്ങളും ഇറാനിലേക്ക് അയയ്ക്കാൻ സർക്കാർ തീരുമാനിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ ലോക്സഭയിൽ പറഞ്ഞു.
ഉപകരണങ്ങളോടൊപ്പം പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഒരു ശാസ്ത്രജ്ഞനും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിലെ മറ്റ് മൂന്ന് പേരും പങ്കാളികളാകും. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ പരിശോധിക്കാൻ ഇറാനിൽ തന്നെ ഒരു ലാബ് സ്ഥാപിക്കാനാണ് പദ്ധതി.
അതിനുശേഷം ഇറാൻ സർക്കാരിന് ഇന്ത്യ ലാബ് സംഭാവന ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഇറാൻ ഇതുവരെ ഇന്ത്യയ്ക്ക് കസ്റ്റം ക്ലിയറൻസ് നൽകിയിട്ടില്ല എന്നതാണ് കാലതാമസത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലാബ് സ്ഥാപിച്ച ശേഷം, കുടുങ്ങിയ ഇന്ത്യക്കാരുടെ സാമ്പിൾ പരിശോധനകൾ ഇന്ത്യൻ സർക്കാർ നടത്തും, കൂടാതെ നെഗറ്റീവ് ഫലമുള്ളവരെ ആദ്യം ഒഴിപ്പിക്കുകയും ചെയ്യും.
Discussion about this post