ഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 114 ആയി വര്‍ധിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍, തുര്‍ക്കി, ബ്രിട്ടന് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.
ബുധനാഴ്ച മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ വിലക്ക് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 14 ദിവസത്തെ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും അഗര്‍വാള്‍ കൂട്ടിച്ചേർത്തു.
Discussion about this post