തിരുവനന്തപുരം: സിഐടിയു സമരത്തിനെതിരെ മുത്തൂറ്റ് ജീവനക്കാരുടെ അസോസിയേഷന് രംഗത്ത്. സിഐടിയുവിന് വേണ്ടി സംസാരിച്ച തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണനും എം സ്വരാജ് എംഎല്‍എയും ജനങ്ങളെയും നിയമസഭയെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് മുത്തൂറ്റ് ജീവനക്കാര്‍ പറയുന്നത്.
സിഐടിയു ഗുണ്ടകള്‍ ഓഫീസ് തുറക്കാന്‍ അനുവദിക്കുന്നില്ലെന്നും ജീവനക്കാർ പറയുന്നു. വിവിധ ബ്രാഞ്ചുകളിലെ വനിതാ തൊഴിലാളികളെ ആക്രമിക്കുന്ന നിലപാടാണ് സിഐടിയുവിന്റേതെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തി.
മന്ത്രിയുടെയും എംഎല്‍എയുടെയും കൂട്ടുപിടിച്ച് സ്ത്രീകളെ അധിഷേപിക്കുകയാണെന്നും അവര്‍ ആരോപിച്ചു. മുത്തൂറ്റ് സ്റ്റാഫ് വെല്‍ഫെയര്‍ അസോസിയേഷനാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ സ്ത്രീകളെ മര്‍ദ്ദിക്കുകയും, സ്ത്രീകള്‍ക്ക് നേരെ മീന്‍ വെള്ളമൊഴിക്കുകയും ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്.
സിഐടിയുവിന്റെ നേതൃത്വത്തില്‍ 77 ദിവസമായി സമരം നടത്തുകയാണ്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടം കൂടരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കുമ്പോഴും, സിഐടിയു പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തി ബ്രാഞ്ചുകള്‍ അടപ്പിക്കുന്നതായും ജീവനക്കാര്‍ പരാതിപ്പെടുന്നുണ്ട്.
Discussion about this post