ലഖ്നൗ: രാജ്യം കൊറോണ വൈറസിനെതിരെ പോരാടുമ്പോൾ വൈറസ് ബാധ മോദി സര്‍ക്കാരിന്റെ തന്ത്രമാണെന്ന രീതിയില്‍ വിവാദ പരാമര്‍ശം നടത്തിയ സമാജ് വാദി പാര്‍ട്ടി നേതാവിനെതിരെ കേസെടുത്തു. സമാജ് വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവും അസംഗഢ് മുന്‍ എംപിയുമായ രമാകാന്ത് യാദവിനെതിരെയാണ് കേസ് എടുത്തത്. അസംഗഢ് പോലീസിന്റേതാണ് നടപടി.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമമാണെന്നായിരുന്നു അസംഗഢില്‍ വെച്ച് നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെ യാദവിന്റെ പരാമർശം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് യാദവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പകര്‍ച്ചവ്യാധി നിയമത്തിലെ സെക്ഷന്‍ 3, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 505, 188, 269 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Discussion about this post