തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പകർച്ചവ്യാധി തടയാൻ പുതിയ ഓർഡിനൻസ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
എറണാകുളത്ത് മൂന്ന് പേര്‍ക്കും പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ സംസ്ഥാനത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 112 ആയതായി മുഖ്യമന്ത്രി പറഞ്ഞു. ചികില്‍സയിലുള്ള 12 പേരുടെ പരിശോധനഫലം നെഗറ്റീവാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.
മൂന്നുപേർക്ക് രോഗബാധയുണ്ടായത് സമ്പർക്കം വഴിയാണ്. നാലുപേർ ദുബായിൽ നിന്ന് വന്നവരാണ്. ഒരാൾ യുകെയിൽ നിന്നും ഒരാൾ ഫ്രാൻസിൽ നിന്നും വന്നവരാണ്.
പുറത്തിറങ്ങുന്നവർക്ക് ഐഡി കാർഡോ പാസോ കരുതണം. അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ. രേഖകളില്ലാത്തവരോട് ആവശ്യം ചോദിക്കാൻ നിർദ്ദേശം നൽകി. നിയന്ത്രണം നടപ്പാക്കേണ്ടത് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവാദിത്വം ആണ്.
പകർച്ച വ്യാധി തടയാൻ പുതിയ ഓർഡിനൻസ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ആരും പട്ടിണി കിടക്കേണ്ട അവസ്ഥ ഉണ്ടാകരുത്. പഞ്ചായത്ത് തോറും കമ്മ്യൂണിറ്റി കിച്ചൻ ഉണ്ടാക്കണം. ഇതിനായി കൂടുതൽ സന്നദ്ധ പ്രവർത്തകരെ കണ്ടെത്തും. ഒറ്റക്ക് താമസിക്കുന്നവർ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടരുത്. ഭക്ഷണം എത്തിക്കേണ്ടവരുടെ കണക്കുകൾ പഞ്ചായത്തുകളും നഗരസഭയളും ചേർന്ന് തയ്യാറാക്കും.
എല്ലാ കുടുംബത്തിനും പലവ്യഞ്ജന കിറ്റ് നൽകും. ഇതിനായി വ്യാപാരികളുടെ സഹകരണം തേടും.
Discussion about this post