കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ബുധനാഴ്ച രാവിലെയുണ്ടായ ആക്രമണത്തില്‍ 11 പേർ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കാബൂളിലെ ഷോര്‍ ബസാര്‍ മേഖലയില്‍ ഹിന്ദു, സിഖ് മതന്യൂനപക്ഷങ്ങള്‍ അനേകമുള്ള ഒരു ധര്‍മ്മശാലയെ ലക്ഷ്യമിട്ടാണ് ഭീകരര്‍ ആക്രമണം നടത്തിയത്.
നിലവില്‍ ഗുരുദ്വാര പൂര്‍ണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. ആക്രമണം നടക്കുമ്പോള്‍ ന്യൂനപക്ഷ സിഖ് പാര്ലമെന്റേറിയന് നരീന്ദ്ര സിംഗ് ഖല്‍സയും ഗുരുദ്വാരയ്ക്കടുത്ത് ഉണ്ടായിരുന്നു.
അതേസമയം ആക്രമണത്തില്‍ പങ്കില്ലെന്ന് താലിബാന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Discussion about this post