പത്തനംതിട്ട: സര്‍ക്കാര്‍ നിർദ്ദേശങ്ങൾ ലംഘിച്ച് ശവസംസ്കാര ചടങ്ങ് നടത്തിയ വൈദീകൻ അറസ്റ്റിൽ. തുവയൂര്‍ സെന്റ് പീറ്റേഴ്സ് പള്ളി വികാരി റജി യോഹന്നാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചടങ്ങില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിലും കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി.
പള്ളിവികാരിക്ക് പുറമേ സെന്റ് പീറ്റേഴ്സ്പള്ളി ട്രസ്റ്റിയെയും സെക്രട്ടറിയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ട്രസ്റ്റി സുരാജ്, സെക്രട്ടറി മാത്യൂ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത മൂന്ന് പേരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ആരാധനാലയങ്ങള്‍ക്കും, മതപരമായ ചടങ്ങുകള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കല്യാണങ്ങളിലോ, ശവസംസ്കാര ചടങ്ങുകളിലോ നിശ്ചിത എണ്ണത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുതെന്നാണ് സർക്കാർ നിര്‍ദ്ദേശം.
Discussion about this post