മാഡ്രിഡ്: ചൈന കയറ്റിയയച്ച കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകള്‍ കൃത്യമായി പ്രവർത്തിക്കാത്തതിനാൽ തിരിച്ചയച്ച് സ്പെയിൻ. കൊറോണ പരിശോധനയ്ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ചൈനയില്‍ നിന്നും സ്പെയിന് വാങ്ങിയിരുന്നു. ഇവ പരിശോധനയ്ക്കായി ഉപയോഗിച്ചു തുടങ്ങിയപ്പോഴാണ് ഉപകരണങ്ങളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കാത്തതാണെന്ന് തിരിച്ചറിയുന്നത്.
കോറോണ പരിശോധനയ്ക്കായി ചൈന നല്കിയ ഉപകരണങ്ങളിൽ 30 ശതമാനത്തില്‍ താഴെ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കിയെല്ലാം ഉപയോഗ ശൂന്യമാണ്. ഇതോടെ ഉപകരണങ്ങളെല്ലാം തിരിച്ചയയ്ക്കാനാണ് സ്പെയിനിന്റെ തീരുമാനം. ഉപകരണങ്ങളുടെ ആദ്യ ബാച്ച് തിരിച്ചയച്ചു കഴിഞ്ഞു. സ്പെയിനിലെ കൊറോണ ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് പരിശോധനാ കിറ്റുകള്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്.
വൈറസ് ബാധിതര്‍ക്കു പോലും പോസിറ്റിവായി ചൈനീസ് ഉപകരണങ്ങളില്‍ കാണിക്കുന്നില്ലെന്ന് മാഡ്രിഡിലെ മൈക്രോബയോളജി ലാബ് അധികൃതര്‍ അറിയിച്ചു.
അതേസമയം ചൈന- സ്പെയിന് പുതിയ വ്യാപാര ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് 5.5 മില്യണ്‍ കൊറോണപരിശോധന കിറ്റുകള്‍ കയറ്റി അയയ്ക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് സ്പെയിനിലെ ചൈനീസ് എംബസ്സിയില്‍ പരാതി അറിയിച്ചതോടെ കരാര്‍ പ്രകാരമുള്ള ഉപകരണങ്ങളല്ല ഇവയെന്നാണ് ചൈന വിശദീകരണം നല്‍കിയത്. ലൈസന്‍സില്ലാത്ത സംരംഭകരില്‍ ആരുടേയോ ഉല്‍പ്പന്നങ്ങളാണിതെന്നും കരാര്‍ പ്രകാരമുള്ളവ ഉടന്‍ തന്നെ വിതരണം ചെയ്യുന്നതാണെന്ന് ചൈന വ്യക്തമാക്കി.
Discussion about this post