കൊറോണ വൈറസ് വ്യാപനം തടയാൻ സംസ്ഥാന സർക്കാരിനൊപ്പം പരിശ്രമിക്കുന്ന പൊലീസിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ഐ.എം വിജയന് രംഗത്ത്.
പൊലീസ് അവരുടെ ജോലി കൃത്യമായാണ് ചെയ്യുന്നത്. ഞാന്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോള്‍ മൂന്ന് തവണ എന്നെ തടഞ്ഞിരുന്നു, ഒറ്റയ്ക്കായിരുന്നു. കാര്യങ്ങളെല്ലാം ചോദിച്ച ശേഷമാണ് എന്നെ പോകാന്‍ അനുവദിച്ചത്. ഒരു വിട്ടുവീഴ്ചയും ചെയ്തില്ലെന്ന് ഐ.എം വിജയന് പറയുന്നു.
അസൗകര്യങ്ങളുടെ പേരില്‍ പൊലീസിനോട് തട്ടിക്കയറുന്ന പ്രവണത ശരിയല്ലെന്നും, എല്ലാവര്ക്കും വേണ്ടിയാണ് പൊലീസ് ആളുകളെ തടയുന്നതെന്നും അവര്‍ക്കും കുടുംബവും കുട്ടികളുമെല്ലാം ഉണ്ടെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
അവരിപ്പോള്‍ അവരുടെ കുടുംബത്തിന് വേണ്ടിയല്ല നമുക്കു വേണ്ടി ജോലി ചെയ്യുന്നത്. അവരും മനുഷ്യരല്ലേ? ഈ വെയിലത്ത് നില്ക്കുക എന്ന് പറഞ്ഞാല്‍ ചില്ലറ കാര്യമല്ലെന്നും ഐഎം വിജയന് ചൂണ്ടിക്കാട്ടി.
Discussion about this post