ബിലാസ്പുര്‍: ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് ജനങ്ങള്‍ കൂട്ടംകൂടിയ സംഭവത്തില്‍ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ കേസെടുത്തു. എം.എല്‍.എ ശൈലേഷ് പാണ്ഡെക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സൗജന്യ റേഷനുവേണ്ടി എം.എല്‍.എയുടെ ബിലാസ്പുരിലെ വസതിയിലാണ് ആയിരത്തോളം പേര് തടിച്ചുകൂടിയത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ജനങ്ങള്‍ കൂട്ടംകൂടിയത് 144, 188 വകുപ്പുകളുടെയും ഐ.പി.സി 279-ന്റെയും ലംഘനമാണെന്ന് അഡീഷനല്‍ എ.സി.പി ഒ.പി ശര്‍മ പറഞ്ഞു.
Discussion about this post