തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ്-12, പാലക്കാട്-1, തിരുവനന്തപുരം-2 എറണാകുളം-3, തൃശൂർ-2, മലപ്പുറം-2, കണ്ണൂർ-2 എന്നിങ്ങനെയാണ് ഇന്നത്തെ കൊറോണ സ്ഥിരീകരിച്ച കേസുകൾ. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച ഒമ്പത് പേർ വിദേശത്തു നിന്ന് വന്നവരാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 265 പേർക്കാണ്. ഇതിൽ 67 പേർക്ക് രോഗബാധയുണ്ടായത് സമ്പർക്കം വഴിയാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 191 പേരും വിദേശത്തു നിന്നും വന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊറോണ വാധിച്ചവരിൽ ഏഴ് വിദേശികളും ഉൾപ്പെടുന്നു.
റേഷൻ വിതരണം ആരംഭിച്ചു.14 ലക്ഷം പേർക്ക് ഇന്ന് സൗജന്യ റേഷൻ വിതരണം ചെയ്തു. വിതരണം ചെയ്യുന്ന അരിയുടെ അളവിൽ കുറവുണ്ടായാൽ കർശന നടപടിയെടുക്കും. എൻഡോസൾഫാൻ ദുരിതബാധിതർക്ക് റേഷൻ വീട്ടിൽ എത്തിക്കും.
മിൽമ പ്രതിസന്ധിക്ക് പരിഹാരമായി. പ്രതിദിനം കൂടുതൽ പാൽ വാങ്ങാമെന്ന് തമിഴ്നാട് സമ്മതിച്ചു. പ്രതിദിനം 50000 ലിറ്റർ പാൽ ഈറോഡിലെ ഫാക്ടറി വാങ്ങും. കൺസ്യൂമർഫെഡ് വഴി മിൽമപാൽ വിതരണം ചെയ്യും. അംഗനവാടി വഴി ഇതരസംസ്ഥാന തൊഴിലാളികൾക്ക് പാൽ വിതരണം ചെയ്യും.
കാസർഗോഡ് മെഡിക്കൽ കോളേജ് കൊറോണ ആശുപത്രിയാകും. നാലുദിവസത്തിനകം ഇത് സജ്ജമാകും.
റോഡുകളിൽ ഇന്ന് ആളുകൾ കുറഞ്ഞു. ലോക്ഡൗൺ ലംഘനത്തിന് 22332 കേസുകൾ രജിസ്റ്റർ ചെയ്തു. 2155 പേർ വിവിധ കേസുകളിൽ അറസ്റ്റിലായി.
സന്നദ്ധ സേനയിൽ ഇതുവരെ 201950 കേസുകൾ രജിസ്റ്റർ ചെയ്തു.
Discussion about this post