ഡൽഹി: കാസർഗോഡ്-മംഗളൂരു ദേശീയ പാത തുറക്കാനാകില്ലെന്ന് കർണാടക സുപ്രീംകോടതിയെ അറിയിച്ചു. കാസർഗോഡ് തീവ്രബാധിത മേഖലയായതിനാൽ അതിർത്തി തുറക്കില്ല. കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും കർണാടക ആവശ്യപ്പെട്ടു.
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ എട്ടു ജില്ലകളെ തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരുന്നു. ഇതിൽ കാസർഗോഡും ഉൾപ്പെടുന്നുണ്ട്.
Discussion about this post