ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നാല് ലഷ്കര്‍ ഇ ത്വയ്ബ ഭീകരര്‍ അറസ്റ്റിൽ. ഒളിച്ചു കഴിയുകയായിരുന്ന ആസാദ് അഹമ്മദ് ഭട്ട്, അല്‍ത്താഫ് അഹമ്മദ് ബാബ, വസീം അഹമ്മദ്, ജുനൈദ് റഷീദ് ഗനി എന്നിവരാണ് സുരക്ഷാ സേനയുടെ പിടിയിലായത്. ജമ്മു കശ്മീരിലെ നന്ദ്വാര, സോപൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹിന്ദ്വാരയിലെ ഷാല്‍പൊര ഗ്രാമത്തിലാണ് സുരക്ഷാ സേന ആദ്യം പരിശോധന നടത്തിയത്. പരിശോധനയില്‍ ആസാദ് അഹമ്മദിനെയും, അല്‍ത്താഫിനെയും സുരക്ഷാ സേന പിടികൂടുകയായിരുന്നു. ഇവരിൽ നിന്നാണ് മറ്റ് രണ്ടു പേരെ കുറിച്ചുള്ള വിവരം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ആസാദിന്റെയും അല്‍ത്താഫിന്റെയും പക്കല്‍ നിന്നും ഗ്രനേഡ് ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കളും മാരകായുധങ്ങളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.
സോപോറില്‍ നടത്തിയ പരിശോധനയില്‍ സാദിഖ് കോളനിയില്‍ നിന്നുമാണ് വസീമിനെയും, ജുനൈദിനെയും പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നാല് പേര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post