ലഖ്നൗ: കൊറോണ വൈറസ് ബാധയെന്ന സംശയത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന തബ്ലീഗ് ജമാ അത്ത് സംഘംത്തിനെതിരെ പരാതിയുമായി നഴ്സ് രംഗത്ത്. ആരോഗ്യ പ്രവർത്തകർക്കെതിരെ വളരെ മോശമായാണ് ഇവർ പെരുമാറുന്നത് എന്ന വാർത്തകൾക്ക് പിന്നാലെയാണ് നഴ്സിന്റെ നടപടി. ഗാസിയാബാദിലുള്ള സുന്ദർബനി ആയുർവേദ കോളേജിലെ നഴ്സാണ് അധികൃതർക്ക് പരാതി നൽകിയിരിക്കുന്നത്.
ഇവർ മോശമായ രീതിയിൽ പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റാഫ് അഡ്മിനിസ്ട്രേഷന് മുൻപാകെ പരാതി നൽകിയിരിക്കുന്നത്. ഇതോടെ നിരീക്ഷണ കേന്ദ്രത്തിലെ ആളുകളുടെ കാര്യങ്ങൾ നോക്കാനായി സ്ത്രീകൾക്ക് പകരം പുരുഷ നഴ്സുമാരെ നിയമിച്ചതായിട്ട് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
‘ഞങ്ങളുടെ കൂടെ ഹൈദരാബാദിലേക്ക് വരുന്നോ? അങ്ങനെയെങ്കിൽ സ്വർഗം എന്താണെന്ന് കാണിച്ച് തരാം’ എന്ന തരത്തിലുള്ള കമന്റുകളാണ് ഇവർ വനിതാ നഴ്സുമാരോട് പറയുന്നത് എന്നും പരാതിയിൽ പറയുന്നു.
Discussion about this post